ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഗർഭഛിദ്രം നിയമവിധേയമാക്കുന്ന ബിൽ 2018 ൽ സെനറ്റ് തള്ളിയിരുന്നു. (Image: AP)
സുരക്ഷിതവും സൗജന്യവുമായി ഗർഭഛിദ്രം അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അർജന്റീനയിൽ ഓരോ വർഷവും നിയമവിരുദ്ധമായി 350000 ൽ അധികം ഗർഭഛിദ്രം നടക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ.(Image: AP)
നിയമവിരുദ്ധമായ ഗർഭഛിദ്രം മൂലം നിരവധി സ്ത്രീകൾ മരണത്തിന് ഇരയാകുന്നുണ്ടെന്ന് പ്രതിഷേധക്കാർ പറയുന്നു. കഴിഞ്ഞ മാർച്ചിൽ ഗർഭഛിദ്രം നിയമവിധേയമാക്കുന്ന ബിൽ പാസാക്കുമെന്ന് പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പ്രഖ്യാപിച്ചിരുന്നു. (Image: AP)
എന്നാൽ ഇതിന് പിന്നാലെ കോവിഡ് വ്യാപിച്ചതോടെ അർജന്റീനയിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ഇതോടെ ബില്ലിൽ തുടർ നടപടികൾ ഉണ്ടായില്ല. ഇതിനെ തുടർന്നാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തിയത്. (Image: AP)
ഗർഭഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ പ്രതിഷേധം നടത്തുന്നവർ. ബ്യൂണസ് അയേഴ്സിലെ നാഷണൽ കോൺഗ്രസിന് മുന്നിലായിരുന്നു പ്രതിഷേധം. (Image: AP)