• HOME
  • »
  • NEWS
  • »
  • buzz
  • »
  • അമേരിക്കൻ മോഡൽ ഇന്ത്യയിലും; ലോക്ക്ഡൗൺ ലംഘിച്ചയാളുടെ കഴുത്തിൽ മുട്ടുകുത്തി രാജസ്ഥാൻ പൊലീസ്

അമേരിക്കൻ മോഡൽ ഇന്ത്യയിലും; ലോക്ക്ഡൗൺ ലംഘിച്ചയാളുടെ കഴുത്തിൽ മുട്ടുകുത്തി രാജസ്ഥാൻ പൊലീസ്

യൂണിഫോമിലായിരുന്ന പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കുറ്റത്തിന് യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്.

  • Share this:
    ജോധ്പുർ: അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് എന്നയാളുടെ മരണത്തിനിടയാക്കിയ പൊലീസ് അതിക്രമത്തിന് സമാനമായ സംഭവം ഇന്ത്യയിലും. ഇപ്പോഴും പ്രതിഷേധം തുടരുന്ന ഫ്ലോയ്ഡ് മരണസംഭവത്തെ അനുസ്മരിക്കുന്ന രാജസ്ഥാനിൽ നിന്നുള്ള പൊലീസ് അതിക്രമദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

    രാജസ്ഥാനിലെ ജോധ്പുരിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് വിമർശനങ്ങളുയർത്തി വൈറലാകുന്നത്. സുരക്ഷാ മുൻകരുതലുകളില്ലാതെ ലോക്ക്ഡൗൺ ലംഘിച്ച് തെരുവിലിറങ്ങിയ ആളെ പൊലീസ് ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ.

    വാക്കു തർക്കത്തിനിടെ യുവാവ് പൊലീസിനെ ആക്രമിക്കുന്നുണ്ട്. ശേഷം പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്നു. താഴെ വീണുകിടക്കുന്ന യുവാവിന്‍റെ കഴുത്തിൽ മുട്ടുകുത്തി ഇരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് പിന്നീട് ദൃശ്യങ്ങളിൽ കാണാനാവുക. പൊലീസുകാരെ ആക്രമിക്കുമോ എന്ന ചോദ്യവും വീഡിയോയിൽ കേൾക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത യുവാവിനെ കൊണ്ടു പോകുന്നതിനായി പൊലീസ് വാഹനം എത്തുന്നത് വരെ പൊലീസ് ഉദ്യോഗസ്ഥൻ ഈ ഇരിപ്പ് തുടർന്നിരുന്നു.
    You may also like:വിദേശത്തേക്ക് പോയ പയ്യോളി സ്വദേശിക്ക് കോവിഡ് 19; അതീവ ജാഗ്രത [NEWS]Covid 19 | അഞ്ചു ദിവസത്തിൽ 430 പോസിറ്റീവ് കേസുകൾ; കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നു [NEWS] 'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍‌‌ [NEWS]സമാനമായ രീതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ മുട്ടുകുത്തി ഇരുന്നതാണ് യുഎസ് സ്വദേശിയായ ജോർജ് ഫ്ലോയിഡ് എന്ന നാൽപ്പത്തിയഞ്ചുകാരന്‍റെ ജീവനെടുത്തത്. എന്നാൽ ജോധ്പുരിൽ അതിക്രമം അതുവരെ നീണ്ടില്ല.. സംഭവത്തിൽ ഉൾപ്പെട്ട മുകേഷ് കുമാർ പ്രജാപത് എന്ന യുവാവ് ഭിന്നശേഷിക്കാരനാണെന്നും പറയപ്പെടുന്നുണ്ട്. ഇത്തരമൊരു സംഭവം നടന്നതായി ജോധ്പുർ ഉന്നത പൊലീസ് അധികാരികൾ സ്ഥിരീകരിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാത്ത യുവാവിൽ നിന്ന് പിഴ ഈടാക്കാനായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ ഇതിനിടെ അക്രമാസക്തനായ യുവാവ് പൊലീസുകാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവർ അറിയിച്ചത്.


    യൂണിഫോമിലായിരുന്ന പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കുറ്റത്തിന് പ്രജാപതിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാളുടെ മാനസിക നില സംബന്ധിച്ചും ചോദ്യം ഉയരുന്നുണ്ട്. നേരത്തെ സ്വന്തം പിതാവിനെ ആക്രമിച്ച സംഭവത്തില്‍ ഇയാൾക്കെതിരെ കേസ് നിലനിൽപ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.
    Published by:Asha Sulfiker
    First published: