പാമ്പുകളെ ഭയക്കാത്തവര്‍ ലോകത്ത് വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ പാമ്പുകളെ കണ്ടാല്‍ തുരത്തി ഓടിക്കാനാകും ആളുകള്‍ ശ്രമിക്കുക. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ തായ്ലന്ഡില് നിന്നും പുറത്തുവന്നിരിക്കുന്നത്. തായ്ലന്ഡിലെ(Thailand) ചോന്‍ബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇവിടെ തിരക്കേറിയ റോഡിനു സമീപമാണ് കൂറ്റന്‍ രാജവെമ്പാലയെ(King cobra) കണ്ടെത്തിയത്.
ആളുകള്‍ പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിച്ചയുടന്തന്നെ ഇവര്‍ സംഭവസ്ഥലത്തെത്തി. എന്നാല്‍ ഈ രാജവെമ്പാവലയെ പിടികൂടാന്‍ വിചാരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല.
പിടികൂടാന്‍ ശ്രമിച്ച രക്ഷാപ്രവര്‍ത്തകരെ കൂറ്റന്‍ രാജവെമ്പാല പലതവണ ആക്രമിക്കാന്‍ ശ്രമിച്ചു. 13 അടിയോളം നീളമുള്ള പാമ്പ് വാലില്‍ പിടിച്ചപ്പോള്‍ പത്തിവിരിച്ച് ആഞ്ഞുകൊത്താന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആപകടകാരിയായ പെണ് രാജവെമ്പാലയെ ഏറെ പണിപ്പെട്ടാണ് ഇവര്‍ പിടികകൂടിയത്.
പാമ്പിന്റെ ശരീരത്തില്‍ നിറയെ മുറിവുകള്‍ ഉണ്ടായിരുന്നതായും പാമ്പ് ക്ഷീണിതയായിരുന്നതായും സംഘാംഗമായ നിരിത് ചോംഗം വ്യക്തമാക്കി. ഇതാദ്യമായിട്ടാണ് സംഘം ഇത്രയും നീളമുള്ള ഒരു പാമ്പിനെ പിടികൂടുന്നത്.
പാമ്പിനെ പിന്നീട് വിദഗ്ധ ചികിത്സകള്‍ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പരുക്കുകള്‍ മാറി ആരോഗ്യം വീണ്ടെടുത്ത ശേഷം ഇതിനെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ തുറന്നുവിടാനാണ് തീരുമാനം.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.