ബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ( propagating rape culture)വ്യാപക വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ ഇന്ത്യൻ ബോഡി സ്പ്രേ കമ്പനിയുടെ പരസ്യം (shot Deodorant ad) നിരോധിച്ച് വാർത്താവിതരണ വകുപ്പ് മന്ത്രാലയം( I&B Ministry). ബോഡി സ്പ്രേയുടെ രണ്ട് പരസ്യങ്ങളാണ് ട്വിറ്ററിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്.
“ഷോട്ട്” എന്ന ഡിയോഡറന്റ് (shot Deodorant) പരസ്യമാണ് വിവാദത്തിന് കാരണം. രണ്ട് പരസ്യങ്ങളിലും നാല് യുവാക്കൾ ദ്വയാർത്ഥമുള്ള പ്രയോഗങ്ങളാണ് നടത്തുന്നത്. പരസ്യത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതിനെ തുടർന്ന് ഡൽഹി വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. പരസ്യത്തിനെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൽ വാർത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്തും അയച്ചു.
There have to be some regulations for ads man. That Shot deo ad is nothing short of disgusting actually. Even though I knew it was an ad and it wouldn’t happen. The fear for a second I felt was real. Imagine making an ad on the fears of millions of women! WTF!
— Permanently Exhausted Pigeon (@monikamanchanda) June 3, 2022
പരസ്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. കൂടാതെ ഡൽഹി പൊലീസിന നോട്ടീസും നൽകി. സംഭവത്തിൽ വാർത്താ വിതരണ വകുപ്പ് ഉടൻ തന്നെ നടപടിയും സ്വീകരിച്ചു. പരസ്യം താത്കാലികമായി നിർത്തിവെക്കാനും അന്വേഷണം നടത്താനും ഉത്തരവിട്ടതായി എഎൻഐ റിപ്പോർട്ടിൽ പറയുന്നു.
How does this kind of ads get approved, sick and outright disgusting. Is @layerr_shot full of perverts? Second ad with such disgusting content from Shot.@monikamanchanda pic.twitter.com/hMEaJZcdmR
— Rishita💝 (@RishitaPrusty_) June 3, 2022
രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തിലും പരസ്യങ്ങളിലൂടെ സ്ത്രീകളെ ലൈംഗികച്ചുവയോടെ അവതരിപ്പിക്കുന്നതിനെതിരെയാണ് ട്വിറ്ററിലെ വിമർശനങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Violence against women