ന്യൂയോര്‍ക്ക്: ലൈംഗികചുവയുള്ള ഇമെയിലുകള്‍ അയച്ചെന്നാരോപിച്ച് മേലുദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് സ്വദേശിയായ യുവതി രംഗത്ത്. ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടോ എന്ന രീതിയില്‍ ചില ചുരുക്കെഴുത്തുകള്‍ ഇ-മെയില്‍ സന്ദേശത്തിലൂടെ ഇദ്ദേഹം അയച്ചുവെന്നാണ് യുവതിയുടെ പരാതി.
essDOCS ലെ ഐടി ജീവനക്കാരിയായ കരീന ഗാസ്പറോവ എന്ന യുവതിയാണ് കോടതിയെ സമീപിച്ചത്. തന്റെ ബോസായിരുന്ന അലക്സാണ്ടര്‍ ഗൗലാണ്ട്രിസിനെതിരെയാണ് കരീന പരാതി നല്‍കിയത്. 2019 മുതല്‍ അലക്സാണ്ടര്‍ തന്നോട് മോശമായ രീതിയില്‍ പെരുമാറിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
എന്നാല്‍ കരീന ഗാസ്പറോവിന്റെ ആരോപണങ്ങള്‍ വിശദമായി കേട്ട ലണ്ടന്‍ കോടതിയിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍ കേസ് തള്ളി.
Also read-ചേരിയിലെ ഒറ്റമുറി വീട്ടിലിരുന്ന് സ്വപ്നം കണ്ട പതിനാലുകാരി ആഡംബര ബ്രാന്‍ഡിന്റെ മോഡലായി
ഗൗലാണ്ട്രിസ് തനിക്ക് അയച്ച ഇമെയില്‍ സന്ദേശങ്ങളില്‍ ലൈംഗികചുവയോടെ സംസാരിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഇമെയിലുകളില്‍ ‘xx’ എന്ന ചുരുക്കരൂപം ഉപയോഗിച്ചിരുന്നു. അത് തന്നെ ചുംബിക്കുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നുവെന്നും ‘yy’ എന്നുള്ള കോഡ് ലൈംഗിക ബന്ധത്തിന് തയ്യാറാണോ എന്ന് സൂചിപ്പിക്കാനുള്ളതായിരുന്നുവെന്നും യുവതി പറഞ്ഞു.
തന്റെ ആരോപണങ്ങള്‍ തെളിയിക്കുന്ന ഇ-മെയില്‍ സന്ദേശം ചൂണ്ടിക്കാണിച്ചായിരുന്നു ഇവരുടെ വാദം. ഇ-മെയിലിലെ ചില കോഡുകള്‍ ഗൗലാണ്ട്രിസിന് തന്നോടുള്ള ലൈംഗികതാല്‍പ്പര്യമാണ് കാണിക്കുന്നതെന്നും യുവതി വാദിച്ചിരുന്നു.
എന്നാല്‍ ഇമെയിലില്‍ തെറ്റായ രീതിയില്‍ യാതൊന്നുമില്ലെന്നും ഔദ്യോഗിക വിവരം അന്വേഷിച്ചുള്ള അഭ്യര്‍ത്ഥനയായി മാത്രമേ കാണാന്‍ കഴിയുള്ളുവെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം കംപ്യൂട്ടര്‍ മൗസിനായി എത്തിയപ്പോള്‍ ഗൗലാണ്ട്രിസ് തന്റെ കൈയ്യില്‍ സ്പര്‍ശിച്ചെന്നും ഗാസ്പറോവ ആരോപണമുന്നയിച്ചു. പിന്നീട് ഒരിക്കല്‍ അയാള്‍ ആകര്‍ഷകമായ ശബ്ദത്തില്‍ ”നല്ലൊരു സായാഹ്നം ആശംസിക്കുന്നുവെന്ന്” പറഞ്ഞുവെന്നും തന്നെ അയാള്‍ മോശം രീതിയിൽ തുറിച്ച് നോക്കിയെന്നും ഗാസ്പറോവ ആരോപിച്ചു. ഒരിക്കല്‍ തന്റെ കാലില്‍ ഇദ്ദേഹം അനാവശ്യമായി സ്പര്‍ശിച്ചുവെന്നും ഗാസ്പറോവ ആരോപിച്ചു.
എന്നാല്‍ 2019ല്‍ നടന്ന ഈ കാര്യങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്നും നിരുപദ്രവകരമായിരുന്നുവെന്നുമാണ് കോടതി നിരീക്ഷിച്ചത്. ദൈനംദിന സംഭവങ്ങളെ വളച്ചൊടിക്കുന്ന രീതിയിലുള്ള ആരോപണങ്ങളാണ് ഗാസ്പറോവ നടത്തിയത് എന്നും കോടതി പറഞ്ഞു. തെളിവുകളില്ലാതെ ആരോപണം നടത്തിയെന്നും കോടതി കണ്ടെത്തി. തുടര്‍ന്ന് കേസ് തള്ളുകയും ചെയ്തു.
അതേസമയം ഗൗലാണ്ട്രിസ് തന്നോട് മോശമായി പെരുമാറിയ വിവരം കമ്പനിയിലെ ഉന്നത വൃത്തങ്ങളെ താന്‍ അറിയിച്ചിരുന്നുവെന്നും ഗാസ്പറോവ കോടതിയോട് പറഞ്ഞു.
2019ലാണ് ഗാസ്പറോവ ഈ കമ്പനിയില്‍ ജോലിയ്ക്കായി എത്തിയത്. 2021ല്‍ ഗൗലാണ്ട്രിസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഇവര്‍ പരാതി നല്‍കിയിരുന്നു. പരാതി തള്ളിയതോടെ പിന്നീട് കമ്പനിയില്‍ നിന്ന് യുവതി രാജിവെയ്ക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Complaint, Sexual talk