ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള നിരവധി വാർത്തകൾ പലപ്പോഴും നാം കേൾക്കാറുണ്ട്. അത്തരത്തിലൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഉദിത പാൽ എന്ന യുവതി. തട്ടിപ്പുമായി വന്നയാളെ സ്വയം നേരിട്ട കഥയാണ് ഉദിത ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട്അപ്പിന്റെ സഹസ്ഥാപകയാണ് ഉദിത പാൽ. തട്ടിപ്പാണെന്നു തോന്നിയാൽ, സാധാരണയായി എല്ലാവരും നമ്പർ ബ്ലോക്ക് ചെയ്യുകയോ മെസേജ് അവഗണിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ മാർഗമാണ് ഉദിത സ്വീകരിച്ചത്. ചാറ്റിന്റെ സ്ക്രീൻഷോട്ടും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ഒരു വ്യാജ ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് ആദ്യം മെസേജ് വന്നത്. ഒരു യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുകയും ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുകയുമായിരുന്നു ഇതിനായി ചെയ്യേണ്ടിയിരുന്നത്. ജോലിയുമായി ബന്ധപ്പെട്ട് മൂന്ന് ടാസ്‌കുകൾ നൽകുമെന്നും പറഞ്ഞു. എന്നാൽ ഇത് ഒരു വ്യാജ യൂട്യൂബ് ചാനലാണെന്നും തട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.