• HOME
  • »
  • NEWS
  • »
  • career
  • »
  • PSC Rank list | സിവിൽ പൊലീസ് ഉൾപ്പെടെ ഒരു റാങ്ക് പട്ടികയുടെയും കാലാവധി നീട്ടില്ലെന്ന് പി.എസ്.സി

PSC Rank list | സിവിൽ പൊലീസ് ഉൾപ്പെടെ ഒരു റാങ്ക് പട്ടികയുടെയും കാലാവധി നീട്ടില്ലെന്ന് പി.എസ്.സി

ഈ മാസം 30 നാണ് സിവിൽ പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നത്.

കേരളാ പി.എസ്.സി

കേരളാ പി.എസ്.സി

  • Share this:
    തിരുവനന്തപുരം: സിവിൽ പൊലീസ് നിയമനം ഉൾപ്പെടെ ഒരു റാങ്ക് പട്ടികയുടേയും കാലാവധി ദീർഘിപ്പിക്കില്ലെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ.  ഈ മാസം 30 നാണ് സിവിൽ പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നത്. വനിതാ ബെറ്റാലിയൻ ഉൾപ്പെടെ ഏഴ് ബെറ്റാലിയനുകളിലേക്കായിരുന്നു പരീക്ഷ .

    കുപ്രസിദ്ധമായ കോപ്പിയടി വിവാദത്തിൽപ്പെട്ടതിനെ തുടർന്ന് നാലു മാസത്തോളം ഈ പട്ടികയിലെ നിയമനടപടികൾ  തടസപ്പെട്ടിരുന്നു.  ലോക്ഡൗണിനെ തുടർന്ന് മൂന്നുമാസത്തേക്ക് റാങ്ക് പട്ടികകൾ നീട്ടി നൽകിയെങ്കിലും അതിന്റെ  ആനുകൂല്യം സിവിൽ പൊലീസ് പട്ടിക ലഭിച്ചില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.

    എന്നാൽ വനിതാ ബറ്റാലിയൻ ഒഴികെയുള്ള  ആറു പട്ടികയിൽനിന്നും പരമാവധി നിയമനം നടത്തി കഴിഞ്ഞെന്നാണ് പിഎസ് സിയുടെ നിലപാട്. വനിതാ പൊലീസിന്റെ കാര്യത്തിൽ ശാരീരിക ക്ഷമതാ പരിശോധന കഴിഞ്ഞ ശേഷമേ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാകൂ. കോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.
    You may also like:'പ്രവാസികളോട് സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു; ടെസ്റ്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണം: ഉമ്മൻ ചാണ്ടി [NEWS]മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; നാല് ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു [NEWS] 'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ [NEWS]
    പട്ടികയിൽ ഉൾപ്പെട്ട 17 ഉദ്യോഗാർത്ഥികൾ ഗർഭിണികളായതിനാൽ ശാരീരിക ക്ഷമത പരിശോധന മാറ്റിവെക്കണമെന്ന് കോടതിയെ സമീപിക്കുകയായിരുന്നു.  അതിൻറെ അടിസ്ഥാനത്തിലാണ് അവരുടെ പട്ടിക പ്രസിദ്ധീകരിക്കാതിരുന്നത്. മാർച്ച് 23 ന് ശാരീരിക ക്ഷമതാ പരിശോധന തീരുമാനിച്ചെങ്കിലും ലോക്ക് ഡൗൺ തുടങ്ങിയതോടെ അതു നീണ്ടുപോകുകയായിരുന്നു.

    ലോക്ക് ഡൗണിൽ നടന്നത് റെക്കോർഡ് നിയമനം

    സിവിൽ പൊലീസ് ഓഫീസർ പട്ടിക മാത്രമായി നീട്ടാനാകില്ലെന്ന് പി എസ് സി ചെയർമാൻ എം.കെ. സക്കീർ ന്യൂസ് 18 മലയാളത്തോടു പറഞ്ഞു. ഒരു പട്ടിക മാത്രമായി നീട്ടാൻ സുപ്രീം കോടതിയുടെ മുൻ വിധി ന്യായങ്ങൾ അനുവദിക്കുന്നില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസമോ നിയമന നിരോധന സാഹചര്യമോ ഉണ്ടെങ്കിൽ മാത്രമേ പട്ടികകളുടെ കാലാവധി നീട്ടാൻ ചട്ടം അനുവദിക്കുന്നുള്ളു. ഇവിടെ പരമാവധി നിയമനം നടന്നു കഴിഞ്ഞു. ലോക്ക് ഡൗൺ കാലത്ത് 7225 നിയമനങ്ങളാണ് നടത്തിയതെന്നും ചെയർമാൻ പറഞ്ഞു.

    ആരോഗ്യ വകുപ്പിൽ മാത്രം പതിനെട്ടോളം റാങ്ക്ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തി. ലാബ് ടെക്നിഷ്യൻമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, പാരാ മെഡിക്കൽ സ്റ്റാഫ് തുടങ്ങി നാന്നൂറോളം ഡോക്ടർമാരുടെ വരെ നിയമനങ്ങൾ നടത്തി. ആരോഗ്യ വകുപ്പിൽ മാത്രം  മൂവായിരത്തോളം നിയമനങ്ങൾ നടന്നെന്നും പി എസ് സി ചെയർമാൻ പറഞ്ഞു.
    Published by:Aneesh Anirudhan
    First published: