കോവിഡ് മൂന്നാം തരംഗം: ഡല്‍ഹിയില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ശിശു സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നു
കോവിഡ് മൂന്നാം തരംഗം: ഡല്‍ഹിയില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ശിശു സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നു
കോവിഡ് രോഗികളുടെ എണ്ണം കുറവായതിനാലാണ് കോവിഡ് കേന്ദ്രങ്ങള്‍ ശിശു പരിപാലന കേന്ദ്രങ്ങളാക്കി മാറ്റുന്നത്.
News18
Last Updated :
Share this:
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ ഡല്‍ഹി സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ശിശു പരിപാലന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറവായതിനാലാണ് കോവിഡ് കേന്ദ്രങ്ങള്‍ ശിശു പരിപാലന കേന്ദ്രങ്ങളാക്കി മാറ്റുന്നത്.
കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നു. അതിനാലാണ് കുട്ടികള്‍ക്കായി ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. കുട്ടികള്‍ക്ക് ശരിയായ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഓക്സിജന്‍ സിലിണ്ടറുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവയെല്ലാം ഈ കേന്ദ്രങ്ങളില്‍ പൂര്‍ണ്ണമായും ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് നിര്‍ബന്ധമില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.
ആറു മുതല്‍ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാസ്ക് ധരിക്കാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം കോവിഡ് ബാധിച്ച ലക്ഷണങ്ങളില്ലാത്ത കുട്ടികളിലെ സ്റ്റിറോയ്ഡ് ഉപയോഗം ശുപാര്‍ശ ചെയ്യുന്നില്ല.
18 വസയസില്‍ താഴെയുള്ളവരില്‍ റെംഡെസിവിര്‍ ഉപയോഗത്തിന് പാര്ഷശ്വഫലങ്ങളുണ്ടോ എന്നതില്‍ പഠനം നടക്കുന്നതേയുള്ളൂ അതിനാല്‍ 18 വയസില്‍ താഴെയുള്ളവരില്‍ റെംഡെസിവിര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.
നിലവില്‍, കുട്ടികള്‍ക്ക് കൊറോണയുടെ ഇത്തരം ഭീഷണികളൊന്നും നിര്‍ദ്ദേശിക്കാന്‍ വിവരങ്ങളില്ലെന്ന് ദേശീയ കൊറോണ വൈറസ് ടാസ്ക് ഫോഴ്സുമായി ബന്ധപ്പെട്ട ഇന്ത്യയിലെ മികച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അതിനിടയിലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വന്നിരിക്കുന്നത്. രണ്ടാം തരംഗസമയത്ത് രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 60-70 ശതമാനം കുട്ടികള്‍ക്ക് ഒന്നുകില്‍ രോഗാവസ്ഥയോ പ്രതിരോധശേഷി കുറവോ ഉള്ളവരാണെന്നും ആരോഗ്യമുള്ള കുട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റാക്കാതെ തന്നെ നേരിയ അസുഖം വന്ന് സുഖപ്പെട്ടുവെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.