വാഷിങ്ടൺ: വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് മൈക് പെൻസിനും കോവിഡ് പരിശോധന നടത്തി.
ഇരുവരുടേയും ഫലം നെഗറ്റീവ് ആണ്. ട്രംപിന്റെ പേഴ്സണൽ സ്റ്റാഫിൽപെട്ട ഉദ്യോഗസ്ഥനാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ച കാര്യം കഴിഞ്ഞ ദിവസമാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടത്. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പരിശോധനാഫലം നെഗറ്റീവാണെന്നും ട്രംപിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഹോഗൻ ഗിഡ്‌ലേ അറിയിച്ചു.
You may also like:വന്ദേ ഭാരത് മിഷൻ: അഭിമാന നിമിഷമെന്ന് കൊച്ചിയിലെത്തിയ വിമാനത്തിന്റെ ക്യാപ്ടൻ [NEWS]നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ ക്വാറന്റീനിൽ; 8 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി [NEWS]Breaking | നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റില്‍ പൊട്ടിത്തെറി: എട്ടുപേര്‍ക്ക് പരിക്ക് [NEWS]
ഉദ്യോഗസ്ഥന് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറ്റ്ഹൗസിലെ മുഴുവൻ പേർക്കും പരിശോധന നടത്തിയതായാണ് സൂചന.
പ്രസിഡന്റുമായി അടുത്ത് ഇടപഴകുന്ന ഉദ്യോഗസ്ഥനാണ് കോവിഡ് ബാധയേറ്റതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച്ചയാണ് ഉദ്യോഗസ്ഥൻ കോവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 in USA, Covid 19 symptoms, Donald trump, White House