ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥികൾ താമസിക്കുന്ന ക്യാമ്പിൽ കോവിഡ് 19 സ്ഥിരീകരിച്ചു. തെക്കൻ ബംഗ്ലാദേശിലെ ക്യാമ്പിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്ത് ലക്ഷത്തിലധികം പേർ കഴിയുന്ന ക്യാമ്പിലാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു.
നിലവിൽ ക്യാമ്പിലെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആദ്യമായാണ് രോഹിങ്ക്യൻ അഭയാർത്ഥികൾക്കിടയിൽ രോഗം സ്ഥിരീകരിക്കുന്നത്.
രോഹിങ്ക്യരിൽ രോഗവ്യാപനമുണ്ടായാൽ വലിയ ദുരന്തത്തിനാകും ലോകം സാക്ഷിയാകേണ്ടി വരികയെന്ന് നിരവധി മനുഷ്യാവകാശ സംഘടനകൾ അടക്കം നേരത്തേ മുതൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
TRENDING:പ്രതാപൻ, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, അനിൽ അക്കര ക്വറന്റീനിൽ പോകണം: മെഡിക്കൽ ബോര്‍ഡ് [NEWS]ലോകത്ത് മരണം മൂന്ന് ലക്ഷം കടന്നു; 45 ലക്ഷത്തിലധികം രോഗബാധിതർ [NEWS]കൊറോണയെ തോൽപ്പിക്കാൻ ചൈനയുടെ വഴി; ട്രേസിങ് ആപ്പ് വ്യാപിപ്പിക്കാൻ ഇന്ത്യ [NEWS]
അതേസമയം, രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്ക് മാറ്റിയതായി ക്യാമ്പ് അധികൃതർ അറിയിച്ചു. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ബംഗ്ലാദേശിൽ 18,863 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 283 പേർ രോഗം ബാധിച്ച് മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona outbreak, Corona virus spread, Coronavirus symptoms, Coronavirus update, Covid 19, Rohingya Refugees