HOME /NEWS /Corona / മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കോവിഡ് വാക്സിൻ നൽകണമെന്ന് സുപ്രീം കോടതി

മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കോവിഡ് വാക്സിൻ നൽകണമെന്ന് സുപ്രീം കോടതി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച വിഷയം പഠിക്കാനായി സുപ്രീം കോടതി നേരത്തെ ഗൗരവ് കുമാര്‍ ബന്‍സാലിനെ അമിക്കസ് ക്യൂരിയായി നിയമിച്ചിരുന്നു

  • Share this:

    ന്യൂഡല്‍ഹി: മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഉടനടി കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. മാനസികരോഗ്യ ആശുപത്രികളിലും മറ്റ് മാനസികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് വാക്സിന്‍ നല്‍കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച നിർദേശം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി.

    രാജ്യ വ്യാപകമായി വിവിധ കേന്ദ്രങ്ങളില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആയിരകണക്കിന് ആളുകൾ ചികിത്സയിലുണ്ട്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം നിർദേശിച്ചത്. ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, എം. ആര്‍. ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം നിർദേശിച്ചത്. ഇക്കാര്യത്തില്‍ കൃത്യമായ പട്ടിക തയാറാക്കി മുന്‍ഗണന അടിസ്ഥാനത്തില്‍ വാക്സില്‍ ലഭ്യമാക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ മാധവി ദവാന്‍ കോടതിയെ അറിയിച്ചു.

    മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച വിഷയം പഠിക്കാനായി സുപ്രീം കോടതി നേരത്തെ ഗൗരവ് കുമാര്‍ ബന്‍സാലിനെ അമിക്കസ് ക്യൂരിയായി നിയമിച്ചിരുന്നു. അമിക്കസ് ക്യൂരിയാണ് ഇവർക്ക് വാക്സിൻ ലഭ്യമാകുന്നില്ലെന്ന വിവരം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മാനസിക പ്രശ്നങ്ങള്‍ ഉള്ളവരെ അനാഥമന്ദിരങ്ങളിലേക്കും അഗതി മന്ദിരത്തിലേക്കും മാറ്റുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നടപടിയ്ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകി.

    Also Read- 'കോവിഡ് വകഭേദങ്ങൾ സൃഷ്ടിക്കപ്പെടുന്നത് വാക്സിനെടുക്കാത്ത ആളുകളിൽ'; മുന്നറിയിപ്പുമായി വിദഗ്ദ്ധർ

    കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഓഗസ്റ്റ് മാസം ആരംഭിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം കൂടുതല്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ 1.7 ഇരട്ടിയാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

    വാക്‌സിനേഷന്‍ ആണ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജൂലൈ രണ്ടാം വാരത്തോടെ കോവിഡ് കേസുകള്‍ കുറയുകയും ഓഗസ്റ്റ് മാസത്തോടെ വീണ്ടും ഉയര്‍ന്ന് തുടങ്ങുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

     കോവിഡ് രണ്ടാം തരംഗം കുറയുമ്പോഴും രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    Also Read- Covid 19 | ഏത് വാക്സിനാണ് കൂടുതൽ ഫലപ്രദം? ഓരോ വാക്സിന്‍റെയും ഫലപ്രാപ്തി നിരക്ക് അറിയാം

    രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ 39,796 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോവിഡ് മൂലം 723 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് പ്രതിദിനം 40 ലക്ഷം വാക്‌സിന്‍ കുത്തിവെപ്പുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.

    കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കോ-വിന്‍ പ്ലാറ്റ്‌ഫോം ഓപ്പണ്‍ സോഴ്സ് ആക്കുകയാണെന്നും സാങ്കേതികവിദ്യയില്‍ താല്‍പ്പര്യമുള്ള ഏത് രാജ്യത്തിനും ലഭ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കോണ്‍വിന്‍ ഗ്ലോബല്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 ഓളം രാജ്യങ്ങള്‍ തങ്ങളുടെ വാക്‌സിനേഷനായി കോവിന്‍ അപ്ലിക്കേഷനില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കാനഡ, മെക്‌സിക്കോ, നൈജീരിയ, പനാമ, ഉഗാണ്ട എന്നിവയാണ് ആപ്ലിക്കേഷന്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍നിന്ന് സ്വീകരിക്കാന്‍ തയ്യാറുള്ള രാജ്യങ്ങള്‍.

    First published:

    Tags: Coronavirus, Covid 19, Covid vaccine, Novel coronavirus, കൊറോണവൈറസ്, കോവിഡ് 19