ആലപ്പുഴ: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 46-കാരന് അറസ്റ്റില്‍. ചുനക്കര നടുവിലെമുറി രാജീവ് ഭവനത്തില്‍ രാജീവിനെ നൂറനാട് പോലീസ് അറസ്റ്റുചെയ്തത്. ഡി.എന്‍.എ. പരിശോധനയ്ക്കുശേഷമാണ് അറസ്റ്റ്. വീട്ടില്‍ ആരുമില്ലാത്ത നേരം അതിക്രമിച്ചുകയറി കേള്‍വിയും സംസാരശേഷിയുമില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി
11 മാസംമുമ്പാണ് പെൺകുട്ടി പീഡനത്തിനിരയായത്. മാസങ്ങള്‍ കഴിഞ്ഞു വയറുവേദന തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിച്ചതും ചികിത്സ തേടിയതും. തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ അധ്യാപകരുടെ സഹായം പോലീസ് തേടി. എന്നാല്‍, പ്രതിയെക്കുറിച്ചു സൂചന നല്കാന് പെണ്‍കുട്ടിക്കായില്ല. പോലീസ് ഒട്ടേറെപ്പേരെ ചോദ്യംചെയ്തു. സംശയിക്കുന്നവരുടെ പട്ടികയില്‍ രാജീവ് ഉള്‍പ്പെട്ടിരുന്നെങ്കിലും അറസ്റ്റുചെയ്തിരുന്നില്ല.
പിന്നീട് പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും രാജീവിന്റെയും രക്തസാംപിളുകള്‍ ശേഖരിച്ചു ഡി.എന്‍.എ. പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. പരിശോധനയില്‍ രാജീവാണു പ്രതിയെന്നു തിരിച്ചറിഞ്ഞതോടെ അറസ്റ്റുചെയ്യുകയായിരുന്നു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡുചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.