അമ്പാല: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര പൂജാരിയായ അച്ഛൻ അറസ്റ്റിലായി. ഹരിയാനയിലെ അംബാല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചില സ്ത്രീകളോട് പെൺകുട്ടി കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞത്. അവർ ഗ്രാമമുഖ്യനെ വിവരം അറിയിച്ചതോടെയാണ് പൂജാരിയായ അച്ഛനെ പൊലീസെത്തി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സ്ത്രീകളോട് അറിയിച്ചത്. ഇതേത്തുടർന്ന് സ്ത്രീകൾ ഗ്രാമുഖ്യനെ വിവരം അറിയിക്കുകയായിരുന്നു.
ഞെട്ടിക്കുന്ന സംഭവം അറിഞ്ഞ ഗ്രാമത്തലവൻ ബാരാര പോലീസിനെ സമീപിച്ച് പിതാവിനെതിരെ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര പൂജാരിക്കെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കുകയും പ്രായപൂർത്തിയാകാത്ത മകളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇതിനിടെ പെൺകുട്ടിയുടെ അച്ഛൻ വിവരം അറിഞ്ഞു ഒളിവിൽ പോയി. എന്നാൽ കഴിഞ്ഞ ദിവസം രാത്രി തന്നെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
അറസ്റ്റിലായയാൾ ഉത്തർപ്രദേശിലെ മഥുര സ്വദേശിയാണെന്നും അടുത്തുള്ള ഗ്രാമത്തിലെ ക്ഷേത്രത്തിലെ പുരോഹിതനാണെന്നും പോലീസ് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇയാളുടെ ഭാര്യ മരിച്ചു, അതിനുശേഷം അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു, പക്ഷേ രണ്ടാമത്തെ ഭാര്യയും വിവാഹിതരായി ഏതാനും വർഷങ്ങൾക്ക് ശേഷം മരിച്ചു. അന്നുമുതൽ, തന്റെ മൂന്ന് പെൺമക്കളും ഒരു മകനുമൊപ്പം ക്ഷേത്രപരിസരത്ത് നിർമ്മിച്ച മുറിയിലാണ് അദ്ദേഹം താമസിക്കുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മൂത്ത മകളാണ് പീഡനത്തിന് ഇരയായത്. ഇളയ പെൺകുട്ടികളെയും ഇയാൾ ഉപദ്രവിച്ചിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
Also Read-
കാമുകിയുടെ വിവാഹവാർത്തയറിഞ്ഞ് വീട്ടിലെത്തി; യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നുബുധനാഴ്ച രാവിലെ അറസ്റ്റിലായ പ്രതിയെ ജില്ലാ കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ബാരാര പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ശൈലേന്ദ്ര കുമാർ പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
You may also like:കോവിഡ് കാലത്ത് വല വിരിച്ച് ഓൺലൈൻ തൊഴിൽ തട്ടിപ്പുകാർ; ഇരയായത് ഒട്ടേറെ പ്രവാസികൾപ്രായപൂർത്തിയാകാത്തവർക്കെതിരായ ബലാത്സംഗ കേസുകൾ ഹരിയാനയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റെവാരി ജില്ലയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും 18 വയസുള്ള യുവാവിനെയും കഴിഞ്ഞ മാസം ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് പ്രതികൾ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മെയ് 14 ന് 17 കാരനായ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസിൽ 25 കാരനായ ഫരീദാബാദ് നിവാസിയെ അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം മാർച്ചിൽ അംബാല ആസ്ഥാനമായുള്ള ഒരു ട്യൂഷൻ അധ്യാപകൻ 14 വയസുകാരനെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.