• HOME
  • »
  • NEWS
  • »
  • crime
  • »
  • അഭിമന്യുവിന്‍റെ ഓർമ്മകൾക്ക് രണ്ടുവയസ്; കത്തി കണ്ടെത്താനാകാതെ അന്വേഷണസംഘം

അഭിമന്യുവിന്‍റെ ഓർമ്മകൾക്ക് രണ്ടുവയസ്; കത്തി കണ്ടെത്താനാകാതെ അന്വേഷണസംഘം

2018 ജൂലൈ രണ്ടിന് പുലർച്ചെ 12.45ഓടെയാണ് എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽവെച്ചാണ് അഭിമന്യു കൊലചെയ്യപ്പെട്ടത്

Abhimanyu

Abhimanyu

  • Share this:
    കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന വട്ടവട സ്വദേശി അഭിമന്യു കൊലചെയ്യപ്പെട്ടിട്ട് ഇന്ന് രണ്ടുവർഷം തികഞ്ഞു. അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ട്, എൻഡിഎഫ് പ്രവർത്തകരായ 16 പേർ അറസ്റ്റിലായെങ്കിലും കൃത്യം നിർവ്വഹിക്കാൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ ഇപ്പോഴും അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല.

    2018 ജൂലൈ രണ്ടിന് പുലർച്ചെ 12.45ഓടെയാണ് എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽവെച്ചാണ് അഭിമന്യു കൊലചെയ്യപ്പെട്ടത്. ചുവരെഴുതുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയും കാംപസ് ഫ്രണ്ടും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. എസ്എഫ്ഐ നേതാവായിരുന്ന അർജുനും കുത്തേറ്റിരുന്നു. ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷമാണ് അർജുൻ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

    കേസിലെ മുഖ്യപ്രതി സഹൽ ഹംസ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് പൊലീസിൽ കീഴടങ്ങിയത്. സഹൽ കീഴടങ്ങിയശേഷം അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. വേമ്പനാട്ടുകായലിൽ വെണ്ടുരുത്തി പാലത്തിന് സമീപമാണ് തെരച്ചിൽ നടത്തിയത്. അഗ്നിശമനസേനയുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. വരുംദിവസങ്ങളിൽ തെരച്ചിൽ തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു.
    TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]


    അഭിമന്യു വധക്കേസിൽ 16 പ്രതികളാണ് ഇതുവരെ പിടിയിലായത്. സംഭവം നടന്ന് 85-ാം ദിവസം 1500 പേജുള്ള ആദ്യഘട്ട കുറ്റപത്രം അന്വേഷണസംഘം സമർപ്പിച്ചിരുന്നു. കേസിന്‍റെ വിചാരണ ഉടൻ തുടങ്ങും. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എസിപി സരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.
    Published by:Anuraj GR
    First published: