തൃശൂര്‍: ഭൂമി തരംമാറ്റാന്‍ കൈക്കൂലിയായി 25,000 രൂപ വാങ്ങിയ കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. തൃശൂര്‍ എരുമപ്പെട്ടികൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണനാണ് കൈകൂലീ വാങ്ങുന്നതിനിടയിൽ പിടിയിലായത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
പരാതിക്കാരിയുടേയും പരാതിക്കാരിയുടെ മകളുടേയും പേരിലുള്ള ഭൂമി തരംമാറ്റുന്നതിനായി കൃഷി ഓഫീസില്‍ ആഴ്ചകള്‍ക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ പ്രകാരം സ്ഥലത്ത് എത്തി കൃഷി ഓഫീസര്‍ പരിശോധന നടത്തി. ഭൂമി തരംമാറ്റുന്നതിന് ശുപാര്‍ശ ചെയ്യുന്നതിനായി 25,000 രൂപയാണ് കൃഷി ഓഫീസര്‍ ആവശ്യപ്പെട്ടത്. ആദ്യം ഭൂമി തരംമാറ്റുന്നതിന് ഫീസ് ചോദിച്ചതാണ് എന്നാണ് പരാതിക്കാരി കരുതിയത്. പിന്നീട് തിരക്കിയപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പരാതിക്കാരി വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
Also read-സ്വർണം കടത്താൻ ദമ്പതിമാർ; കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് 2 കിലോഗ്രാം സ്വർണമിശ്രിതം
വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഫിനോഫ്തിലിനില്‍ മുക്കിയ നോട്ടുകളുമായാണ് പരാതിക്കാരി എത്തിയത്. ഉടന്‍ തന്നെ കൃഷി ഓഫീസറെ വിജിലന്‍സ് കയ്യോടെ പിടികൂടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Bribery Case