പാലക്കാട് തൃത്താലയിൽ മദ്യപിച്ച് പരസ്പരം അടികൂടുന്നവരെ തടയാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃത്താല കരിമ്പനക്കടവ് ഭാരതപ്പുഴയിൽ കഴിഞ്ഞദിവസം വൈകീട്ടോെടയാണ് പൊലീസിന് നേരെ മദ്യപ സംഘത്തിന്റെ ആക്രമണമുണ്ടായത്. പുലാമന്തോൾ പാലൂർ സ്വദേശികളായ അഞ്ചുപേര്‍ ഉച്ചയോടെ ഭാരതപ്പുഴയിലെത്തി മദ്യപിച്ച് പരസ്പരം അടികൂടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് തൃത്താല പൊലീസിനെ വിവരമറിയിച്ചത്.
തുടര്‍ന്ന് തൃത്താല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഘത്തെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് നേരെ മർദനമുണ്ടായത്. നിസാര പരുക്കേറ്റ പൊലീസുകാര്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികില്‍സ തേടി. പാലൂർ സ്വദേശികളായ ഹൈദർ, സെയ്ദലവി, ഫൈസൽ, മുഹമ്മദാലി, ഷറഫുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
റോഡില്‍ യുവാവിന്റെ മൃതദേഹം; മദ്യലഹരിയില്‍ റോഡിലേക്ക് വീണതോ ചാടിയതോ ആകാമെന്ന് പോലീസ്
ഇടുക്കി വണ്ടിപ്പെരിയാര്‍ ഇഞ്ചക്കാടിന് സമീപം യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാളാടി സ്വദേശി രമേശാണ് മരിച്ചത്. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ നാല് മണിയോടെയാണ് വണ്ടിപ്പെരിയാർ - വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപം രമേശിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന രമേശ് വാഹനത്തിൽ നിന്നും തെറിച്ചു വീണതോ ചാടിയതോ ആകാമെന്ന് വണ്ടിപ്പെരിയാർ പോലീസ് പറഞ്ഞു.
പുലർച്ചെ ഇതുവഴി പാലുമായി എത്തിയ വാഹനത്തിലെ ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ വണ്ടിപ്പെരിയാർ പൊലീസിൽ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി മരിച്ചത് രമേശാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ തങ്കമല സ്വദേശി ആറുമുഖത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
രമേശിൻറെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് നൂറു മീറ്റർ അകലെ ഓട്ടോറിക്ഷയിൽ കിടന്നുറങ്ങുകയായിരുന്നു ഇയാള്‍. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ രമേശ് സ്വന്തം വീട്ടിലും ഭാര്യവീട്ടിലും വഴക്കുണ്ടാക്കിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷം ആറുമുഖത്തിൻറെ ഓട്ടോയിലാണ് വീട്ടിൽ നിന്നും പോയത്. രണ്ടുപേരും വീണ്ടും മദ്യപിച്ചതായി ആറുമുഖം പോലീസിനോട് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
വാഹനത്തിൽ നിന്നും തെറിച്ചു വീണതിൻറെ പരിക്കുകള്‍ മൃതദേഹത്തിലുള്ളതായി ഇൻക്വസ്റ്റിലൂടെ കണ്ടെത്തി. അതിനാൽ ഓട്ടോറിക്ഷയിൽ നിന്നും ചാടിയതോ തെറിച്ച് വീണതോ ആവാമെന്നാണ് പോലീസിന്റെ സംശയം. നടന്നു പോകുമ്പോൾ ഏതെങ്കിലും വാഹനം ഇടിച്ചു വീഴ്ത്തിയതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
തലക്ക് പരുക്കേറ്റ് ഏറെ നേരം റോഡിൽ കിടന്നതിനാൽ രക്തം വാർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രമേശിൻറെ സുഹൃത്തുളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.