പാലക്കാട് ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകളെ വിവാഹം ചെയ്തു നൽകാത്തതിലുള്ള വൈരാഗ്യത്തെ തുടർന്നാണ്. ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചിരുന്നു. ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷാണ് നാലു പേരെയും ഇന്നലെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുകേഷിനായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. രേഷ്മയെ വിവാഹം ചെയ്തു കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാലുപേർക്കും തലയ്ക്കും കൈക്കുമെല്ലാം ഗുരുതര മുറിവേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും, ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി നാലുപേരെയും വെട്ടിയത്. ഇവരുടെ നിലവിളികേട്ട് അയൽക്കാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെടുകയായിരുന്നു. സമീപവാസികളാണ് നാല് പേരെയും ആശുപത്രിയിലെത്തിച്ചത്. മണിയും മുകേഷും തമ്മിൽ ഏറെക്കാലമായി പ്രശ്നമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
മക്കളെ കൊന്ന കേസിലെ പ്രതി കോടതിക്കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ചു
രണ്ടു മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന കേസിലെ പ്രതി വിചാരണക്കോടതിയുടെ അഞ്ചാം നിലയിൽനിന്ന് ചാടി മരിച്ചു. പാലക്കാട് കരിപ്പാളി സ്വദേശിയായ ജതിൻ ആർ കുമാർ(37) ആണ് കോടതിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ജയിലിൽനിന്ന് ബംഗളുരു സിറ്റി സിവിൽ കോടതിയിൽ എത്തിച്ചപ്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ട് കോൺസ്റ്റബിൾമാരെ തള്ളിമാറ്റിയാണ് ഇയാൾ താഴേക്ക് ചായിയത്.
Also Read-
KSRTC ബസിൽ യുവതിയെ ശല്യം ചെയ്തു; 51കാരൻ അറസ്റ്റിൽ
ഏറെക്കാലമായി കുടുംബത്തോടൊപ്പം ബംഗളുരുവിലായിരുന്നു ജതിൻ കുമാർ താമസിച്ചുവന്നിരുന്നത്. 2020 മാർച്ചിലാണ് ഇയാൾ മക്കളായ തൌഷിനിയെയും(മൂന്ന് വയസ്) ശാസ്തയെയും(ഒന്നര വയസ്) തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നത്. ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ ഭാര്യയുമായി വഴക്കിടുന്നതിനിടെയാണ് സംഭവം. തമിഴ് സ്വദേശിനിയും ഐടി എഞ്ചിനിയറുമായ ലക്ഷ്മി ശങ്കരിയാണ് ജതിന്റെ ഭാര്യ. മക്കളെ കൊലപ്പെടുത്തിയതിന് ജയിലിലായ ജതിൻ കടുത്ത വിഷാദരോഗിയായി മാറിയിരുന്നു. ഇതിനുള്ള ചികിത്സ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ജതിനെ വിചാരണ കോടതിയിലേക്ക് കൊണ്ടുവന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.