മലപ്പുറം: ഊർങ്ങാട്ടിരി പാറപ്പാച്ചലിൽ വീട്ടിന്റെ അടുക്കളയിൽ (Kitchen) സൂക്ഷിച്ച ഒന്നേ മുക്കാൽ കിലോ കഞ്ചാവ് (Cannabis Seized) അരീക്കോട് പോലീസ് പിടികൂടി. സംഭവത്തിൽ വീട്ടുടമസ്ഥൻ (House Owner) തിരുത്തി പറമ്പൻ വീട്ടിൽ ബഷീർ (49) നെ അരീക്കോട് പോലീസ് അറസ്റ്റ് (Arrest) ചെയ്തു. അരീക്കോട് പോലീസ് നേരത്തെ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ബഷീറാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ബഷീറിന്റെ നീക്കങ്ങൾ ഒരു മാസമായി നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനിടയിലാണ് അരീക്കോട് എസ്എച്ച്ഒ സിവി ലൈജുമോന്റെ നിർദ്ദേശപ്രകാരം കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി തിങ്കളാഴ്ച വൈകുന്നേരം ബഷീറിൻറെ പാറപ്പാച്ചലിലെ വീട്ടിൽ പ്രത്യേക പരിശോധന നടത്തിയത്. തുടർന്ന് നീണ്ട രണ്ടു മണിക്കൂർ നേരം നടത്തിയ പരിശോധനയിലാണ് വീട്ടിലെ അടുക്കളയിലെ ഫ്രിഡ്ജിന് ചുവട്ടിൽ രഹസിമായി സൂക്ഷിച്ച 1കിലോ 790 ഗ്രാം കഞ്ചാവ് കണ്ടെത്തി പോലീസ് പിടികൂടിയത്.
Also Read- വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ സ്ത്രീ പിടിയിൽ
പ്രതി രക്ഷപ്പെടും എന്ന് കരുതി ഔദ്യോഗിക വാഹനത്തിലും അല്ലാതെയും ആണ് പ്രതിയുടെ വീട്ടിൽ പോലീസെത്തി പ്രത്യേക പരിശോധന നടത്തിയിരുന്നത്. പ്രതി ബഷീർ മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് അരീക്കോട് പോലീസ് പറഞ്ഞു. അരീക്കോട് സ്റ്റേഷനിൽ മാത്രം എട്ടോളം കഞ്ചാവ് കേസുകളും വാഴക്കാട്, മുക്കം, മഞ്ചേരി, കോഴിക്കോട് സ്റ്റേഷനുകളിലും പ്രതിക്ക് കേസുകളുണ്ട്.
അന്യസംസ്ഥാനങ്ങളിൽനിന്ന് വലിയ രീതിയിൽ ഇത്തരത്തിൽ കഞ്ചാവ് എത്തിച്ച് ആവശ്യക്കാർക്ക് ചെറിയ പായ്ക്കറ്റുകളിൽ ആയി കഞ്ചാവ് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി എന്നത് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ബഷീറിന് ഇത്തരത്തിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആന്ധ്രയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ് പോലീസ്.
Also Read- രാജമല്ലിയ്ക്കൊപ്പം പൂത്ത് വിടര്‍ന്നു കഞ്ചാവ് ചെടി മെട്രോ തൂണുകള്‍ക്കിടയില്‍
അതേസമയം പ്രതിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടിയ വിവരം എഴുതി ഒപ്പിട്ട് നല്‍കുന്നതിന് പോലും പ്രതിയെ ഭയന്ന് അയല്‍വാസികളാരും തയാറായില്ല എന്നും അരീക്കോട് പോലീസ് പറഞ്ഞു. മകളെയും കഞ്ചാവ് കടത്തുന്നതിനു ബഷീർ നേരത്തെ ഉപയോഗിച്ചിരുന്നു. ഈ സംഭവത്തിലും അരീക്കോട് പോലീസ് നേരത്തെ കേസ് എടുത്തിട്ടുണ്ട്.പ്രതിയെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അരീക്കോട് എസ്എച്ച്ഒ സിവി ലൈജു മോന്റെ നിർദേശപ്രകാരം എസ്ഐമാരായ അജസുദീൻ,വിജയൻ,അസീസ്,അമ്മദ്, എഎസ്ഐ കബീർ, എസ്സിപിഒ ജയ സുധ,അബ്ദുൽ ബഷീർ, ഫിൽസർ ചേക്കുട്ടി, ഷിബു, സലീഷ് കുമാർ, ഇബ്രാഹിം, യൂസുഫ് സിസിത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.