ഇടുക്കി നെടുങ്കണ്ടത്ത് സ്കൂള്‍ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടയടി. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് മുണ്ടിയെരുമയിലുള്ള കല്ലാർ ഗവണ്‍മെൻറ് സ്കൂളിന് മുന്നില്‍ ഫുട്ബോള്‍ കളിയെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
തൂക്കുപാലത്തിന് സമീപം നടന്ന ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട് സ്കൂള്‍ കുട്ടികളും പൂർവ്വ വിദ്യാര്‍ഥികളുമായി തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ട് ഇരു വിഭാഗത്തെയും ശാന്തരാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.വൈകുന്നേരം സ്കൂളിലെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുട്ടികളെ ആക്രമിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഹോം ഗാര്‍ഡിന് നേരെയും ആക്രമണ ശ്രമമുണ്ടായി. സംഭവം അറിഞ്ഞ് നെടുങ്കണ്ടത്തു നിന്നും പൊലീസെത്തി ഇവരെ പിരിച്ചുവിട്ടു. സംഘർഷത്തിൽ പരിക്കേറ്റവര്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആശുപത്രിയിൽ കുട്ടികളുണ്ടെന്നറിഞ്ഞ് എത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം വീണ്ടും തൂക്കുപാലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തിയാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.
സംഘര്‍ഷത്തെ തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പാളിൻറെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്കൂള്‍ പരിസരത്തും തൂക്കുപാലത്തെ ആശുപത്രിയിലും പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.