• HOME
  • »
  • NEWS
  • »
  • crime
  • »
  • മൊബൈല്‍ നമ്പര്‍ തെറ്റായി പ്രചരിപ്പിച്ച സംഭവം; വീട്ടമ്മയുടെ പരാതിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

മൊബൈല്‍ നമ്പര്‍ തെറ്റായി പ്രചരിപ്പിച്ച സംഭവം; വീട്ടമ്മയുടെ പരാതിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

ഇക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോട്ടയം: വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ചങ്ങനാശേരി തെങ്ങണയില്‍ താമസിക്കുന്ന വീട്ടമ്മയുടെ നമ്പരിലേക്കാണ് ചിലര്‍ നിരന്തരം വിളിച്ചു ശല്യം ചെയ്തത്.

    ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിന്‍, കോട്ടയം സ്വദേശികളായ നിശാന്ത്, അനുകുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹജാരാക്കും. ഇക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

    44 പേര്‍ ജെസിയുടെ ഫോണിലേക്ക് വിളിച്ചതായി പൊലീസ് കണ്ടെത്തി. 24 ഫോണ്‍ നമ്പരുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 20 പേരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് വിളിപ്പിക്കുകയും ചെയ്തു.

    അതേസമയം കഴിഞ്ഞ കുറേ കാലമായി അര്‍ദ്ധരാത്രിയിലെ ഫോണ്‍ വിളികള്‍ കാരണം സൈ്വര്യം നഷ്ടപ്പെട്ടതായി വീട്ടമ്മ പറയുന്നു. എട്ടു മാസമായി സമാധാനമായി ഉറങ്ങിയിട്ട്. മിക്ക ദിവസങ്ങളിലും രാത്രി 12 മണിക്ക് ശേഷമാണ് കോളുകള്‍ വരുന്നത്. മക്കളാണ് ഫോണെടുക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന വൃത്തികേടുകളാണ് വിളിക്കുന്നവര്‍ പറയുന്നതെന്നും വീട്ടമ്മ പറയുന്നു.

    Also Read-14 വയസുമുതല്‍ ലോക്കോ പൈലറ്റ്; മൂന്നു വര്‍ഷം ട്രെയിനോടിച്ച് പണമുണ്ടാക്കിയ 17 കാരനും കൂട്ടാളിയും പിടിയിലായി

    ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ യുവതി കഴിഞ്ഞ 22 വര്‍ഷത്തോളമായി നാലു മക്കള്‍ക്കൊപ്പം തെങ്ങണയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. നഴ്‌സായും വീട്ടുജോലി ചെയ്തും ട്യൂഷനെടുത്തുമാണ് യുവതി മക്കളെ വളര്‍ത്തിയത്. ചേരമര്‍ സംഘം മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. രണ്ടു ദിവസം മുമ്പാണ് സ്ഥാനം രാജിവെച്ചത്.

    സംഭവം ഇങ്ങനെ-

    കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതം അനുഭവിക്കുന്നത്. പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റൂവെന്ന നിര്‍ദേശമാണ് പൊലീസ് നല്‍കിയത്. വസ്ത്രം തുന്നി നല്‍കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മയുടെ പേടി.

    ദിവസവും അന്‍പതോളം ഫോണ്‍ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്. ഇവര്‍ തയ്യല്‍ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തില്‍കൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.

    ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോള്‍. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. 'എന്നെ ജീവിക്കാനനുവദിക്കൂ. ഞാന്‍ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മക്കളെ ഞാന്‍ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാല്‍ പിന്നെ ഞാനെന്ത് ചെയ്യും.'

    Also Read-ചികിത്സിക്കുന്നതിനിടെ ഭാര്യയോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ


    ദിവസവും 50 കോളുകള്‍വരെയാണ് ഫോണില്‍ വരുന്നത്. ഒരേനമ്പരില്‍നിന്നുതന്നെ 30-ഉം അതിലധികവും കോളുകള്‍. മക്കളാണ് ഫോണെടുക്കുന്നതെങ്കില്‍ അവരോടും ഇതേ രീതിയിലാണ് സംസാരം. പൊലീസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സാമൂഹികമാധ്യമത്തില്‍ ഇവര്‍ പ്രതികരിച്ചത്.
    Published by:Jayesh Krishnan
    First published: