പാലക്കാട്: അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷാജഹാന് പിടിയില്‍. പാലക്കാട് സൗത്ത് പൊലീസ് തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
പാർട്ടി പ്രവർത്തക കൂടിയായ വീട്ടമ്മയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. ഷാജഹാനെ പാര്‍ട്ടിയും പുറത്താക്കി. പിന്നാലെ ഒളിവില്‍ പോയ ഷാജഹാനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറിയെ വിളിച്ചപ്പോൾ റിംഗ് ചെയ്തത് കുളിമുറിക്ക് സമീപം വീണ് കിടന്ന ഫോൺ; വീട്ടമ്മ പ്രതിയെ തിരിച്ചറിഞ്ഞത് ഇങ്ങനെ
പാർട്ടി പ്രവർത്തകയും അയൽവാസിയുമായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച സിപിഎം (CPM) ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. പിന്നാലെ പാർട്ടിയിൽ നിന്ന് ഇയാളെ സസ്പെൻഡ് ചെയ്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. അതേസമയം, പ്രതി ഒളിവിലാണെന്നാണ് പാലക്കാട് സൗത്ത് പൊലീസ് (Palakkad South Police) പറയുന്നത്.
അതേസമയം, നീതിക്കായി നിയമപരമായി മുന്നോട്ടുപോവുമെന്ന് ഇരയായ വീട്ടമ്മ പറഞ്ഞു. സംഭവത്തെ കുറിച്ച് വീട്ടമ്മ പറയുന്നത് ഇങ്ങനെ. ''കുളിമുറിയുടെ വെന്റിലേഷനിൽ കൈയാണ് ആദ്യം കണ്ടത്. നിലവിളിച്ചതോടെ പ്രതി ഓടി. പിന്നീട് പുറത്ത് പോയി നോക്കിയപ്പോഴാണ് മൊബൈൽ ഫോൺ ലഭിച്ചത്. തുടർന്ന് സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറിയുടെ ഫോൺ തന്നെയാണ് ലഭിച്ചത് എന്ന് മനസ്സിലായത്''.
ഷാജഹാന്റെ വീടിനുസമീപം ആണ് പാർട്ടി സഖാവായ വീട്ടമ്മയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. ഇവർക്ക് എന്ത് സഹായത്തിനും ഓടിയെത്തുന്ന വ്യക്തി കൂടിയായിരുന്നു ഷാജഹാൻ.
രാത്രി പത്തുമണിയോടെ വീട്ടമ്മ കുളിക്കുന്നതിനിടയിൽ ചില ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഒരു മൊബൈൽ ഫോൺ കണ്ടെത്തിയത്. പരിഭ്രാന്തയായ വീട്ടമ്മ പുറത്തിറങ്ങി സഹായത്തിനായി ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വിളിക്കുകയായിരുന്നു. അപ്പോഴാണ് കുളിമുറിക്ക് പിറകിൽ നിന്നും ഷാജഹാന്റെ ഫോണിൽ നിന്നും റിങ്ടോണായ ‘ചോര വീണ മണ്ണിൽ നിന്ന്..’ എന്ന പാട്ടു കേൾക്കുന്നത്.
ഷാജഹാനെ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ നേരത്തെ അറിയാമെന്നും ലൈഫ് മിഷനിൽ വീട് തരപ്പെടുത്തി തരുന്നതിന് ഉൾപ്പെടെ നേരത്തെ സംസാരിച്ചിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു. ഇനിയൊരു വീട്ടമ്മക്കും ഇത്തരം അനുഭവം ഉണ്ടാവാതിരിക്കാനാണ് പരാതി നൽകിയതെന്നും അവർ പറഞ്ഞു.
പരാതി വന്നയുടൻ നടപടിയെടുത്തെന്ന് പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. സിപിഎം പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.