ടെക്സസ്: യുഎസില്‍ എല്‍ പാസോ നഗരത്തില്‍ മലയാളിയായ മുന്‍ സൈനിക ഉദ്യോഗസ്ഥന്(Former Army Officer) വെടിയേറ്റു മരിച്ചു(Shot dead). പാലാ ആണ്ടൂർ പകലോമറ്റം മാണി - എലിസബത്ത് ദമ്പതികളുടെ മകന് ഇമ്മാനുവേല്‍ വിന്‍സെന്റ് പകലോമറ്റം (ജെയ്സണ്‍-44) ആണ് അക്രമിയുടെ വെടിയേറ്റു മരിച്ചത്. നഗരത്തിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ഇമ്മാനുവല്‍ വിന്സെന്റിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
ഡിസംബര്‍ 20നായിരുന്നു സംഭവം. അമേരിക്കന്‍ സേനയില്‍ ക്യാപ്റ്റന്‍ പദവിയിലിരുന്നു വിരമിച്ച ഉദ്യോഗസ്ഥനായതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. പിതാവ് മാണി മാത്രമാണ് നാട്ടിലെ വീട്ടിലുള്ളത്. അമ്മ എലിസബത്ത് അമേരിക്കയിലാണ്.
അക്രമിയെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം തുടരുന്നതിനാല്‍ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
2012ല്‍ യുഎസ് മിലിറ്ററി ക്യാപ്റ്റന്‍ പദവിയിലാണു വിരമിച്ചത്. യുഎസ് സൈന്യത്തിന്റെ ഭാഗമായി 2 തവണ ഇറാഖിലും ജര്‍മനി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലാണ് ഇമ്മാനുവല്‍ ജനിച്ചത്.
സംസ്കാര ശുശ്രൂഷകള്‍ 7നു രാവിലെ 11ന് ഹാര്‍ട്ഫഡിലെ സെന്റ് തോമസ് സിറോ മലബാര്‍ പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്കാരം സൈനിക ബഹുമതികളോടെ മിഡില്‍ടൗണിലെ 'ദ് സ്റ്റേറ്റ് വെറ്ററന്‍സ്' സെമിത്തേരിയില്‍. ജോ, ജയിംസ്, ജെഫ്രി എന്നിവരാണു സഹോദരങ്ങള്‍.
Also Read-Murder | 50 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പത്തുവയസുകാരനെ അച്ഛന് തല്ലിക്കൊന്നു
വീട്ടില്‍ കള്ളന് കയറിയെന്ന് തെറ്റിദ്ധരിച്ച് വീട്ടുടമ വെടിവെച്ചു; വെടിയേറ്റത് മകള്‍ക്ക്
കള്ളന് ആണെന്ന് തെറ്റിദ്ധരിച്ച് പിതാവ് മകളെ വെടിവെച്ചു കൊന്നു. അമേരിയിലെ ഒഹായോയിലാണ് സംഭവം. പുലര്‍ച്ചെ നാലു മണിയ്ക്കയാിരുന്നു സംഭവം. വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നല്‍കിയതോടെ ആരോ വീട്ടില്‍ അതിക്രമിച്ചുകയറിയതായി തെറ്റിദ്ധരിച്ച് വീട്ടുടമ വെടിയുതിര്‍ക്കുകയായിരുന്നു.
എന്നാല്‍ സ്വന്തം മകള്‍ക്കാണ് വെടിയേറ്റതെന്ന് പിന്നീടാണ് അറിയുന്നത്. ജാനെ ഹെയര്‍സ്റ്റണ്‍ എന്ന പതിനാറുകാരിയാണ് മരിച്ചത്. വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ച് വിളിച്ചറിയിച്ചിരുന്നു. നാലര മണിയോടെ ജാനെയുടെ അമ്മ എമര്‍ജെന്‍സി ടെലിഫോണ്‍ നമ്പറില്‍ വിളിച്ച് തന്റെ മകള്‍ വെടിയേറ്റ് കിടക്കുന്നതായി അറിയിച്ചു.
ഫോണ്‍ വിളിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മാതാപിതാക്കള്‍ അലമുറയിടുന്നുണ്ടായിരുന്നതായി ഫോണ്‍ കോള്‍ രെക്കോര്‍ഡിങ് ലഭിച്ച പ്രാദേശിക പത്രമായ കൊളംബസ് ഡിസ്പാച്ച് പറയുന്നു. എമര്‍ജന്‍സി ടീം പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ പുലര്‍ച്ചെ ആറു മണിയോടെ മരിക്കുകയായിരുന്നു.
അമേരിക്കയില്‍ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് എന്ന സൈറ്റിന്റെ കണക്കനുസരിച്ച് ആത്മഹത്യകള്‍ ഉള്‍പ്പെടെ ഈ വര്‍ഷം അമേരിക്കയില്‍ 44,000-ത്തിലധികം ആളുകള്‍ വെടിയേറ്റ് മരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.