കൂടത്തായി: മദ്യത്തിൽ സയനൈഡ് കലർത്തി നൽകി; മാത്യു മരിച്ചപ്പോൾ ഹൃദയാഘാതമെന്ന് പ്രചരിപ്പിച്ചു ജോളി
ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യിക്കാനും മാത്യു ആവശ്യപ്പെട്ടിരുന്നു. ഇതാണ് മാത്യുവിനെ ജോളി കൊലപ്പെടുത്താനുള്ള പ്രധാന കാരണം.

ജോളി
- News18 Malayalam
- Last Updated: February 3, 2020, 9:35 PM IST
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയ്ക്കെതിരെ നാലാമത്തെ കുറ്റപത്രം സമർപ്പിച്ചു. മഞ്ചാടിയിൽ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ ജോളി ഒന്നാം പ്രതിയും സയനൈഡ് സംഘടിപ്പിച്ചു നല്കിയ എം.എസ്.മാത്യു, പ്രജികുമാര്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്.
2014 ഫെബ്രുവരി 24-നാണ് ടോം തോമസിന്റെ ഭാര്യാ സഹോദരൻ മാത്യു മഞ്ചാടിയിൽ മരിച്ചത്. ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യിക്കാനും മാത്യു ആവശ്യപ്പെട്ടിരുന്നു. ഇതാണ് മാത്യുവിനെ ജോളി കൊലപ്പെടുത്താനുള്ള പ്രധാന കാരണം. റോയിയുടെ സ്വത്ത് ഇനി ജോളിക്ക് നൽകരുതെന്നും മാത്യു ആവശ്യപ്പെട്ടതും, പൊന്നാമറ്റം തറവാട്ടിൽ അപരിചിതർ പതിവായി വരുന്നതിനെ മാത്യു എതിർത്തതും കൊലപാതകത്തിനുള്ള മറ്റ് കാരണങ്ങളാണ്. തുടർന്ന് മാത്യുവിനെ ജോളി മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് റൂറൽ എസ്.പി കെ.ജി സൈമൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാത്യുവിന്റെ വീട്ടിൽ ആളില്ലാത്ത സമയത്ത് ജോളി എത്തുകയും ആദ്യം മദ്യത്തിൽ സയനൈഡ് കലർത്തി കുടിക്കാൻ നൽകിയ ശേഷം വീട്ടിലേക്ക് തിരിച്ച് പോയി. കുറച്ച് കഴിഞ്ഞ് വീണ്ടുമെത്തി അവശനായായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലർത്തി നൽകുകയായിരുന്നു. മാത്യു മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്ന് ജോളി പ്രചരിപ്പിക്കുകയും ചെയ്തു.
2016 പേജുള്ള കുറ്റപത്രത്തില്‍ 178 സാക്ഷികളും, 143 രേഖകളും ഉണ്ട്. റോയിയുടെ സഹോദരി റെഞ്ചിയാണ് പ്രധാന സാക്ഷി. ജോളിയുടെ മക്കളും കേസില്‍ സാക്ഷികളാണ്.
2014 ഫെബ്രുവരി 24-നാണ് ടോം തോമസിന്റെ ഭാര്യാ സഹോദരൻ മാത്യു മഞ്ചാടിയിൽ മരിച്ചത്. ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യിക്കാനും മാത്യു ആവശ്യപ്പെട്ടിരുന്നു. ഇതാണ് മാത്യുവിനെ ജോളി കൊലപ്പെടുത്താനുള്ള പ്രധാന കാരണം.
മാത്യുവിന്റെ വീട്ടിൽ ആളില്ലാത്ത സമയത്ത് ജോളി എത്തുകയും ആദ്യം മദ്യത്തിൽ സയനൈഡ് കലർത്തി കുടിക്കാൻ നൽകിയ ശേഷം വീട്ടിലേക്ക് തിരിച്ച് പോയി. കുറച്ച് കഴിഞ്ഞ് വീണ്ടുമെത്തി അവശനായായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലർത്തി നൽകുകയായിരുന്നു. മാത്യു മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്ന് ജോളി പ്രചരിപ്പിക്കുകയും ചെയ്തു.
2016 പേജുള്ള കുറ്റപത്രത്തില്‍ 178 സാക്ഷികളും, 143 രേഖകളും ഉണ്ട്. റോയിയുടെ സഹോദരി റെഞ്ചിയാണ് പ്രധാന സാക്ഷി. ജോളിയുടെ മക്കളും കേസില്‍ സാക്ഷികളാണ്.