ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞു. ഭക്ഷണം പാകം ചെയ്യുന്നതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.
മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഹത്പിപ്ലിയ പട്ടണത്തിലാണ് സംഭവം. യശോദ (40) ആണ് മരിച്ചത്. ഭര്‍ത്താവ് ദിനേശ് മാലിയെ പൊലീസ് പിടികൂടി.ചൊവ്വാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ദിനേശ് ഭാര്യയോട് ഭക്ഷണം ചോദിച്ചപ്പോള്‍ താന്‍ വീട്ടുജോലിയിലാണെന്നും ഭക്ഷണം പാകം ചെയ്യുന്നത് വരെ കാത്തിരിക്കണമെന്നും യശോദ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ദിനേശ് ഭാര്യയുമായി വഴക്കിടുകയും അലക്കാനുപയോഗിക്കുന്ന ബാറ്റെടുത്ത് തലക്കടിക്കുകയുമായിരുന്നു.
ആക്രമണം തടയാന്‍ ശ്രമിച്ച മകളെയും ദിനേഷ് മര്‍ദിച്ചു. അടിയേറ്റ് അവശയായി കിടന്ന ഭാര്യയെ കിണറ്റിലെറിഞ്ഞ് ദിനേശ് വീട്ടില്‍ നിന്നോടിപ്പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മകള്‍ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് യശോദയുടെ മൃതദേഹം പുറത്തെടുത്തത്.
Murder |ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി; 40കാരിയും ആണ്‍സുഹൃത്തും വാടകക്കൊലയാളിയും പിടിയില്ന്യൂഡല്ഹി: ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയ കേസില്‍ 40-കാരിയും ആണ്‍സുഹൃത്തും വാടകക്കൊലയാളിയും അറസ്റ്റില്‍. ഡല്‍ഹിയിലെ ദരിയാഞ്ചില് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സീബ ഖുറേഷി (40), മീററ്റ് സ്വദേശിയായ ഷൊയിബ് (29), വിനീത് ഗോസ്വാമി (29) എന്നിവരെയാണ് കേസില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവായ മൊയ്നുദ്ദീന് ഖുറേഷിയെ കൊലപ്പെടുത്തണമെന്ന് സീബ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 10 മണിയോടെ ഒരു സ്കൂളിന് പുറത്തെ ഗേറ്റിന് സമീപം മൂത്രമൊഴിച്ച് നില്‍ക്കുന്നതിനിടയിലാണ് മൊയ്നുദ്ദീന് വെടിയേറ്റത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലയാളികള്‍ ഉപയോഗിച്ച ബൈക്ക് സംബന്ധിച്ച് വിവരം ലഭിച്ചു. ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുള്ള വെള്ള നിറത്തിലെ ബൈക്ക് പിന്നീട് ദരിയാഗഞ്ചിലെ താരാ ഹോട്ടലിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് മോഷ്ടിച്ചുകൊണ്ടുവന്നതാണെന്നും പോലീസ് കണ്ടെത്തി.
അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സീബയേയും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സെന്‍ട്രല്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ശ്വേത ചൗഹാന് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഡീലറായിരുന്നു കൊല്ലപ്പെട്ട മൊയ്നുദ്ദീന്. സീബയ്ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു മകളുമുണ്ട്. ഭര്‍ത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്ന സീബ ബന്ധം വേര്‍പ്പെടുത്തണമെന്നും മറ്റൊരു വിവാഹം കഴിക്കണമെന്നും ആഗ്രഹിച്ചിരുന്നു.
സീബ ഫെയ്സ്ബുക്ക് വഴിയാണ് ഷൊയ്ബിനെ പരിചയപ്പെട്ടതും അടുപ്പത്തിലായതും. ഭര്‍ത്താവിനെ കൊലപ്പെടുത്തണമെന്നും ഇതിന് ശേഷം ഒരുമിച്ച് ജീവിക്കാമെന്നും സീബയാണ് ഷൊയ്ബിനോട് പറഞ്ഞത്. ഇതിന് ശേഷം അഞ്ച് മാസത്തോളം കൊലപാതകം നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ആറ് ലക്ഷം രൂപ പ്രതിഫലം നല്കി വിനീത് ഗോസ്വാമിയെ വാടകയ്ക്ക് എത്തിക്കുകയുമായിരുന്നു. മൊയ്നുദ്ദീനെ കൊലപ്പെടുത്താന്‍ മുന്‍പ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
വാട്സ്ആപ്പിലെ എബൗട്ട് വഴിയാണ് ഭര്‍ത്താവിന്റെ നീക്കങ്ങള്‍ സീബ ഷൊയ്ബിനേയും വിനീതിനേയും അറിയിച്ചിരുന്നത്. മുന്‍പ് കൊലപാതക ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സീബ ആണ്‍സുഹൃത്തിനോട് എത്രയും വേഗം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. ഷൊയ്ബിന്റെ വിവാഹം നാല് വര്‍ഷം മുന്‍പ് കഴിഞ്ഞതാണ്. ഇയാള്‍ക്ക് ഒരു മകനുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.