തൊടുപുഴ: പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യ ജീവനൊടുക്കിയത് സഹപ്രവർത്തകന്റെ ശല്യം കാരണമെന്ന് ഭർത്താവിന്റെ പരാതി. കഴിഞ്ഞവർഷം ഡിസംബർ നാലിനാണ് കുമളി സ്റ്റേഷനിലെ സിപിഒ വാഗമൺ സ്വദേശി മെർലിൻ വിഷം കഴിച്ച് മരിച്ചത്. മെർലിന്റെ മരണം സഹപ്രവർത്തകന്റെ ശല്യം കാരണമെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് പ്രഭു സിങ് ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
വാഗമണ്‍ പൊലീസ് സ്റ്റേഷനില്‍ മെർലിന് ജോലി ചെയ്തിരുന്ന സമയത്ത് സഹപ്രവർത്തകനെതിരെ പ്രഭു സിങ് പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഇടുക്കിയിലേക്കും മെർലിനെ കുമളിയിലേക്കും സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മെർലിന്റെ ആത്മഹത്യ.
കുമളി പൊലീസ് സ്റ്റേഷനിലേക്ക് ജോലിക്ക് ബസില്‍ പോകുന്നതിനിടെ താൻ വിഷം കഴിച്ചതായി സുഹൃത്തായ സിവില്‍ പൊലീസ് ഓഫീസറെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഡിസംബർ നാലിന് മരിച്ചു.
കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുമന്നു പ്രാഥമിക സൂചനകളെന്ന് പൊലീസ് പറഞ്ഞത്. മെറിന്റെ മരണത്തിന് ഒരു മാസത്തിന് ശേഷമാണ് ഭർത്താവിപ്പോൾ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.