തിരുവനന്തപുരം: കരമനയിൽ വൈശാഖ് എന്ന യുവാവ് കൊല്ലപ്പെട്ടത് പെൺവാണിഭ സംഘവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് പൊലീസ്. ഒരു മാസമായി കരമന തളിയിലിന് സമീപത്തെ അപ്പാർട്ട്മെന്റിൽ രണ്ടു മുറികൾ വാടകയ്ക്കെടുത്താണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. പൊലീസ് പിടിയിലായ വെഞ്ഞാറമൂട് സ്വദേശിനി ഷീബയാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.
ബെംഗളൂരു സ്വദേശിനിയായ കവിതയെ കഴിഞ്ഞ ദിവസമാണ് ഇവിടേക്ക് എത്തിച്ചത്. എന്നാൽ ഇതിനിടെ ശനിയാഴ്ച രാത്രി കൊലപാതകം നടക്കുകയായിരുന്നു. സംഭവത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നവീൻ സുരേഷ്, ശിവപ്രസാദ്, സുജിത്ത് ഷീബ, കവിത എന്നിവരാണ് അറസ്റ്റിലായത്.
കരമന സ്വദേശി വൈശാഖാണ് കൊല്ലപ്പെട്ടത്. രാവിലെ അപാർട്ട്മെന്റിലെ മുറിയിൽ നെഞ്ചിൽ കുത്തേറ്റ നിലയിലാണ് വൈശാഖിനെ കണ്ടെത്തിയത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് അറിയിച്ചു. യുവാവിന്റെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ലിംഗത്തിലുൾപ്പെടെ ഇരുപതിലധികം ഇടങ്ങളിൽ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തിയിട്ടുണ്ട്.
കസ്റ്റഡിയിലുള്ള മണക്കാട് സ്വദേശി നവീൻ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് ഷീബയുടെ മൊഴി. എന്നാൽ ഷീബയുടെ ഒപ്പമുണ്ടായിരുന്ന നാലു പേരാണ് കൊലപാതകം നടത്തിയതെന്നാണ് നവീൻ സുരേഷ് പറയുന്നത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
ഹൈദരാബാദിൽ അരുംകൊല; യുവാവിന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം ഫ്രിഡ്ജിനുള്ളിൽ
ഹൈദരാബാദിലെ ബൊർബാനഡയിൽ യുവാവിനെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. കാർമിക നഗർ സ്വദേശി മുഹമ്മദ് സിദ്ദീഖ് അഹമ്മദ് (38) എന്നയാളെയാണ് സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തയ്യൽ തൊഴിലാളിയാണ് സിദ്ദീഖ് അഹമ്മദ്. ഇദ്ദേഹത്തിന്റെ വീട്ടിൽ അടുക്കളിയിലുള്ള ഫ്രിഡ്ജിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം വാടകയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഭാര്യയും മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. ഇവർ ശ്രീറാം നഗറിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച സിദ്ദീഖ് അഹമ്മദിന്റെ വീട്ടുട പൊലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സിദ്ദീഖ് അഹമ്മദിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ദുരൂഹതയുണ്ടെന്നും പറഞ്ഞായിരുന്നു വീട്ടുടമ പൊലീസിനെ വിളിച്ചത്. പൊലീസ് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. സിദ്ദീഖിന്റെ തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് അടിയേറ്റതായി എസിപി എം സുദർശനൻ വ്യക്തമാക്കി. പൊലീസ് നൽകുന്ന വിവരം അനുസരിച്ച്, സിദ്ദീഖിനെ അജ്ഞാതനായ അക്രമി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തലയിൽ അടിച്ച് കൊല്ലുകയും ഇതിനു ശേഷം വീട് പുറത്ത് നിന്ന് പൂട്ടി കടന്നുകളയും ചെയ്തെന്നാണ്.
സിദ്ദീഖിന്റെ വീട്ടിൽ പൊലീസ് എത്തുമ്പോൾ മൃതദേഹം രണ്ട് കഷ്ണമാക്കിയ നിലയിലായിരുന്നു. തലയുൾപ്പെടെയുള്ള ശരീരത്തിന്റെ മുകൾ ഭാഗം ഫ്രിഡ്ജിനകത്തായിരുന്നു കണ്ടെത്തിയത്. തുണി ഉപയോഗിച്ച് മുഖം കെട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സിദ്ദീഖ് വ്യാഴാഴ്ച്ച രാത്രി 12:13 ന് വീട്ടിനുള്ളിൽ കയറിപ്പോകുന്നത് കാണാം. പിന്നീട് ഇയാൾ പുറത്ത് ഇറങ്ങിയിട്ടില്ല. ഇതിന് ശേഷമാകാം കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. രാവിലെ 5 മണിയോടെ ഒരാൾ സിദ്ദീഖിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതും കാണാം. ഇയാളായിരിക്കാം കൊലപാതകം നടത്തിയത് എന്നാണ് കരുതുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.