കാസര്‍കോട്: കാസര്‍കോട് ചീമേനിയില്‍ റിട്ട.അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസിലെ(Murder Case) പ്രതികള്‍ക്ക് ജീവപര്യന്തം(Life Term Imprisonment) ശിക്ഷ വിധിച്ച് കോടതി(Court). ജീവപര്യന്തവും വിവിധി വകുപ്പുകളിലായി 17 വര്‍ഷം കഠിന തടവുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. തടവിന് പുറമേ പ്രതികള്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴയടക്കണം.
കേസില്‍ ഒന്നും മൂന്നു പ്രതികളെയാണ് ശിക്ഷിച്ചിരിക്കുന്നത്. ഒന്നും മൂന്നും പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ രണ്ടാം പ്രതിയെ വെറുതെവിട്ടു. ഒന്നാം പ്രതി പുലിയന്നൂര്‍ ചീര്‍കുളം പുതിയ വീട്ടില്‍ വിശാഖ്(27), മൂന്നാം പ്രതി മക്ലികോട് അള്ളറാട് വീട്ടില്‍ അരുണ്‍(30) എന്നിവരെയാണ് ജില്ലാ സെക്ഷന്‍സ് കോടതി ശിക്ഷിച്ചത്.
രണ്ടാം പ്രതി ചീര്‍ക്കളം കലക്കാട്ട് വീട്ടില്‍ ടി റിനേഷിനെയാണ് കോടതി വെറുതെ വിട്ടത്. കൊലപാതകം, കൊലപാതക ശ്രമം,കവര്‍ച്ച, ഭവന ഭേദനം, ഗൂഢാലോചന എന്നിവയാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞ കുറ്റങ്ങള്‍. 2017 ഡിസംബര്‍ 13ന് രാത്രിയാണ് പുലിയന്നൂര്‍ ഗവ. എല്‍.പി. സ്കൂളിലെ റിട്ട. അധ്യാപികയായ പൊതാവൂരിലെ കളത്തേര വീട്ടില്‍ ജാനകിയെ മൂന്നംഗ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
Also Read-Murder Case | കാസര്‍ഗോഡ് ചീമേനി ജാനകി വധക്കേസില്‍ ഒന്നും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിഷ്യര്‍ അധ്യാപികയെ കൊന്നത് 2017ല്ജാനകിയുടെ ഭര്‍ത്താവ് കളത്തേര വീട്ടില്‍ കൃഷ്ണനും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമിസംഘം അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം വീട്ടിനകത്ത് നിന്നും 13 പവന് സ്വര്‍ണ്ണാഭരണങ്ങളും 50,000 രൂപയുമാണ് കവര്‍ച്ച ചെയ്തത്. മുഖംമൂടി അണിഞ്ഞെത്തിയ കവര്‍ച്ചാ സംഘത്തെ അധ്യാപിക തിരിച്ചറിഞ്ഞതാണ് കൊലയിലേക്ക് നയിച്ചത്.
ടീച്ചറുടെ വീട്ടിലെത്തിയ സംഘം കോളിംഗ് ബെല്ലടിച്ചതിനെ തുടര്‍ന്ന് ടീച്ചറുടെ ഭര്‍ത്താവ് കൃഷ്ണന് വാതില്‍ തുറക്കുകയായിരുന്നു. ആക്രമണം തുടങ്ങിയതോടെ ശബ്ദം കേട്ട് കേട്ട് ഓടിയെത്തിയ ജാനകി ടീച്ചര്‍ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈശാഖിന്റെയും റിനേഷിന്റെയും സംസാരത്തില്‍ നിന്ന് ഇരുവരെയും തിരിച്ചറിഞ്ഞു. ഇതാണ് അരും കൊലയിലേക്ക് എത്താന്‍ കാരണം.
Also Read-ഗുരുവായൂരിലെ മോഷണം സംസ്ഥാനത്ത് ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ ഏറ്റവും വലിയ സ്വര്‍ണകവര്‍ച്ച; പ്രതി പിടിയില്അരുണാണ് കത്തി ഉപയോഗിച്ച് ജാനകിയുടെ കഴുത്ത് മുറിച്ചത്. കൃഷ്ണന് മാസ്റ്ററെ വൈശാഖ് കണ്ണുംപൂട്ടി കത്തിവീശുകയായിരുന്നു. പൊലീസിനെ വട്ടം കറക്കിയ കേസില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് കേസിലെ യാഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയത്.
പ്രതികളില്‍ ഒരാളുടെ പിതാവ് നല്കിയ സൂചനയാണ് കൊലയാളി സംഘത്തെ പിടികൂടാന്‍ സഹായകമായത്. പ്രതികളില്‍ ഒരാളുടെ വീട്ടില്‍ ബാങ്കില്‍ സ്വര്‍ണം പണയം വച്ച രസീത് കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പിതാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി. സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ആയിരുന്ന കെ. ദാമോദരന്‍, നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ പി. ഉണ്ണിക്കൃഷ്ണന്, ചീമേനി എസ്.ഐ. രമണന് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ചീമേനി ജാനകി വധക്കേസ് തെളിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.