• HOME
  • »
  • NEWS
  • »
  • crime
  • »
  • കൂടത്തായി: രാജകുമാരിയിലുള്ള ജോളിയുടെ സഹേദരീ ഭർത്താവിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

കൂടത്തായി: രാജകുമാരിയിലുള്ള ജോളിയുടെ സഹേദരീ ഭർത്താവിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

ബന്ധു എന്നതിലുപരി ഈ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജോണി വ്യക്തമാക്കി.

ജോളി

ജോളി

  • Share this:
    കട്ടപ്പന: കൂടത്തായി കൊലപാത പരമ്പരയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാ‍ഞ്ച് സംഘം രാജകുമാരിയിലെത്തി. ജോളിയുടെ സഹോദരീ ഭർത്താവ്  തെങ്ങുംകുടി ജോണിയുടെ വീട്ടിലാണ് അന്വേഷണ സംഘമെത്തിയത്. മൂന്ന് മണിക്കൂറോളം സംഘം  ജോണിയെ ചോദ്യം ചെയ്തു. ബന്ധു എന്നതിലുപരി ഈ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജോണി വ്യക്തമാക്കി.

    ജോളിയുമായി അടുപ്പം പുലർത്തിയിരുന്ന മുസ്ലീംലീഗ് നേതാവ്. ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

    അറസ്റ്റിലാകുന്നതിന് മുൻപ് ജോളി ഇമ്പിച്ചി മൊയ്തീനെ നിവധി തവണ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ അഭിഭാഷകനെ സംഘടിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ടാണ് ജോളി വിളിച്ചിരുന്നതെന്നാണ് മൊയ്തീൻ ക്രൈംബാഞ്ചിനോട് പറഞ്ഞിരിക്കുന്നത്.
    Also Read പിടിയിലാകുന്നതിന് മുൻപ് ജോളി ഫോൺ ചെയ്തതിന് തെളിവ്; ലീഗ് നേതാവിന്റെ വീട്ടിൽ റെയ്ഡ്

    ഇതിനിടെവീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന് നിര്‍ദേശം. നാളെ വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജരാകണമെന്ന് വീട്ടിലെത്തി പൊലീസ് ഷാജുവിനെ അറിയിച്ചു. മുൻപ് പലതവണ ഷാജുവിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കൊലപാതകങ്ങളിൽ ഷാജുവിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇതുവരെയും ലഭിച്ചില്ലെന്നാണ് ചോദ്യം ചെയ്യലിന് ശേഷം പൊലീസ് അറിയിച്ചത്.

    Also Read ജോളി തയാറാക്കിയ വ്യാജ ഔസ്യത്തിൽ ഒപ്പിട്ടു; കട്ടാങ്ങൽ എൽ.സി സെക്രട്ടറിയെ സി.പി.എം പുറത്താക്കി

    ഇതിനിടെ, കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി സിലിയെ വകവരുത്താൻ മുമ്പും ശ്രമിച്ചതായി അന്വേഷണ സംഘത്തിന് വ്യക്തമായി. അന്നമ്മയുടെ കൊലപാതകത്തിൽ ജോളിയുടെ പങ്കിനെ സംബന്ധിച്ച് മരിച്ച റോയിക്ക് സംശയം ഉണ്ടായിരുന്നു. ചോദ്യംചെയ്യലിനെ ആദ്യഘട്ടത്തിൽ ജോളി പ്രതിരോധിച്ചത് അഭിഭാഷകന്റെ ഉപദേശപ്രകാരം ആയിരുന്നുവെന്നും അന്വേഷണ സംഘത്തലവൻ കെ ജി സൈമൺ പറഞ്ഞു.

    ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുതായി കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി.സൈമണ്‍ വ്യക്തമാക്കി. അറസ്റ്റിന്റെ തലേന്ന് താമരശേരിയില്‍ അഭിഭാഷകനെ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

    First published: