നാർകോട്ടിക് ബ്യൂറോ മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡേയ്ക്കെതിരെ സിബിഐ എഫ്ഐആറിൽ ചുമത്തിയത് ഗുരുതര ആരോപണങ്ങൾ. നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് സിബിഐയുടെ എഫ്ഐആർ.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷിയായി കൊണ്ടുവന്ന പി ഗോസാവിയും സഹായി സാൻവിൽ ഡിസൂസയും ചേർന്ന് സമീർ വാങ്കഡെയ്ക്കു വേണ്ടി ഷാരൂഖ് ഖാന്റെ കുടുംബത്തിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തി.
25 കോടി ആവശ്യപ്പെട്ടതിൽ 18 കോടി സ്വീകരിക്കാമെന്ന് സമ്മതിച്ചതായും എഫ്ഐആറിൽ പറയുന്നു. ഇതിൽ ഗോസാവിയും ഡിസൂസയും കൈക്കൂലിയായി 50 ലക്ഷം രൂപ കൈപ്പറ്റി. എന്നാൽ തുക വാങ്ങി മണിക്കൂറുകൾക്കുള്ളിൽ ഗോസാവി പണം തിരികെ നൽകി.
Also Read- ലഹരിക്കേസില്‍ നിന്ന് ആര്യന്‍ ഖാനെ ഒഴിവാക്കാന്‍ 25 കോടി ആവശ്യപ്പെട്ടു; സമീർ വാംഖഡെയ്ക്കെതിരെ സിബിഐ കേസ്
വാങ്കഡെയും ഗോസാവിയും ആര്യൻ ഖാന്റെ കുടുംബത്തിൽ നിന്ന് വൻ തുക തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്നതായി കേസിലെ ഒന്നാം സാക്ഷി പ്രഭാകർ സെയിൽ ആരോപണം ഉന്നയിച്ചതോടെയാണ് എൻസിബി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
ക്രിമിനൽ ഗൂഢാലോചന (120-ബി ഐപിസി), പിടിച്ചുപറി ഭീഷണി (388 ഐപിസി), അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി വകുപ്പുകൾ എന്നിവയ്ക്ക് പുറമേ എൻസിബിയുടെ പരാതിയിൽ വാങ്കഡെയ്ക്കും മറ്റുള്ളവർക്കുമെതിരെ സിബിഐ കേസെടുക്കുകയായിരുന്നു.
സിബിഐ എഫ്ഐആറിൽ പറയുന്ന പ്രധാന കാര്യങ്ങൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.