സെക്യൂരിറ്റി ജീവനക്കാരനായ പാലമേല്‍ പണയില്‍ സുരേഷ്ഭവനം സുരേഷ് (45), ചെന്നിത്തല ചെറുകോല്‍ ഇടപ്പിള്ളേത്ത് സുധാകരന് (58) എന്നിവരെ മര്‍ദിച്ച് അവശരാക്കി കൈയും കാലും കെട്ടിയിട്ട ശേഷമാണു രണ്ടംഗ സംഘം മദ്യം കവര്‍ന്നത്.
പൂട്ട്പൊളിച്ച് ഔട്ടലെറ്റിനുള്ളിൽ കയറിയ സംഘം വിലകൂടിയ മദ്യക്കുപ്പികളാണ് കടത്തിക്കൊണ്ടു പോയത്. കമ്പിവടി ഉപയോഗിച്ചാണ് ഇവർ സെക്യൂരിറ്റി ജീവനക്കാരെ അടിച്ചുവീഴ്ത്തിയത്.
സിസിടിവിയുടെ സ്റ്റോറേജ് ഉപകരണവും തല്ലിത്തകർത്തു. സെക്യൂരിറ്റി ജീവനക്കാരനായ സുധാകരന്റെ സ്കൂട്ടറിലാണ് സംഘം മടങ്ങിയത്. സ്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ പിന്നീട് മാവേലിക്കരയില്‍ നിന്നു പൊലീസ് കണ്ടെടുത്തു.
പരുക്കേറ്റ ജീവനക്കാരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.