ലോട്ടറി വിൽപനക്കാരനെ 2000 രൂപയുടെ കള്ളനോട്ട് നൽകി കബളിപ്പിച്ച് യുവാവ്. എറണാകുളം ആലങ്ങാട് കരുമാലൂർ മരോട്ടിച്ചുവടിന് സമീപം സൈക്കിളിൽ ലോട്ടറി വിൽപന നടത്തുന്ന തട്ടാംപടി ചാലിൽ കൈമൾക്കാട് വീട്ടിൽ ദിനേശനെ ഇരുചക്ര വാഹനത്തിലെത്തിയ യുവാവാണ് കള്ളനോട്ട് നൽകി പറ്റിച്ചത്.
ദിനേശന് 2000 രൂപ നൽകിയ യുവാവ് ഇയാളിൽ നിന്നും 15 ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയും ബാക്കി തുകയായ 1400 രൂപയും തിരികെ വാങ്ങിയാണ് യുവാവ് മുങ്ങിയത്. ശാരീരിക അവശതകൾക്ക് പുറമെ പ്രായാധിക്യ൦ മൂലവും തളർച്ച നേരിടുന്ന ദിനേശൻ വർഷങ്ങളായി സൈക്കിളിലാണ് ലോട്ടറി വിൽപന നടത്തിയിരുന്നത്.
ലോട്ടറി വിറ്റ് ലഭിക്കുന്ന വരുമാനത്തിൽ നിന്നുമാണ് ദിനേശന്റെ കുടുംബം കഴിഞ്ഞ് പോകുന്നത്. ഇന്നത്തേക്ക് ടിക്കറ്റ് വാങ്ങാൻ കരുതിവെച്ചിരുന്ന പണത്തിൽ നിന്നുമായിരുന്നു ദിനേശൻ ബാക്കി പണം നൽകിയത്.
Also read-
Arrest | തിരുവനന്തപുരത്ത് കള്ളനോട്ട് വേട്ട; 500 രൂപയുടെ 81 കള്ളനോട്ടുകളുമായി നാലു പേര് പിടിയില്‍
Arrest | മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് വിദേശവനിതയെ ബലാത്സംഗം ചെയ്തു; മലയാളി ജയ്പൂരില്‍ അറസ്റ്റില്‍
ജയ്പൂര്‍: മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത മലയാളി രാജസ്ഥാനിലെ ജയ്പൂരില്‍ അറസ്റ്റില്‍. ആയുര്‍വേദ മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ നെതര്‍ലന്‍ഡ് സ്വദേശിനിയെ നഗരത്തിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
രാജസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ വിദേശവനിതയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ജയ്പൂരിലെ ഖാതിപുരയില്‍ മസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു പ്രതി. അതിക്രമം ഉണ്ടായ കാര്യം വിദേശവനിത പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Also read-
Lynching | അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കാട്ടിൽ തള്ളി; 46-കാരനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് സ്ത്രീകൾ
പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയ വിവരം അറിഞ്ഞ പ്രതി കേരളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഡിസിപി റിച്ച തോമര്‍ അറിയിച്ചു.
Ragging | ഷര്‍ട്ടിന്റെ ബട്ടനിടാന്‍ ആവശ്യപ്പെട്ട് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയ്ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം; പൊലീസ് കേസെടുത്തു
മലപ്പുറം: തിരുവാലി ഹിക്മിയ്യ സയന്‍സ് കോളേജില്‍ റാഗിങ്ങ് (Ragging) നടന്നതായി പരാതി. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അര്‍ഷാദിനാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അര്‍ഷാദിനെ മര്‍ദ്ദിച്ചത്. ഉച്ചസമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോമിന്റെ ബട്ടണ്‍ ഇടാന്‍ ആവശ്യപ്പെടുകയും ഇതിനെ ചൊല്ലി തര്‍ക്കം നടന്നതായും അധ്യാപകര്‍ ഇടപ്പെട്ടാണ് തര്‍ക്കം പരിഹരിച്ചതെന്ന് അര്‍ഷാദ് പറഞ്ഞു.
Also read-
Sex Racket | ഗോവയിൽ പെൺവാണിഭ സംഘം പിടിയിൽ; സീരിയൽ നടി ഉൾപ്പെടെ മൂന്ന് യുവതികളെ രക്ഷപ്പെടുത്തി
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ മുപ്പതോളം സീനിയര്‍ വിദ്യാര്‍ഥികളെത്തി ഗേറ്റ് അടച്ച് അര്‍ഷാദിനെ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് വിദ്യാര്‍ത്ഥിയുടെ മൊഴി എടുത്തിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അര്‍ഷാദിന്റെ പിതാവ് വിപി റഷീദലി അറിയിച്ചു.സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.