• HOME
  • »
  • NEWS
  • »
  • crime
  • »
  • കാറിലെത്തി നൂറ് ലോട്ടറി ടിക്കറ്റ് വാങ്ങിയ യുവാവ് വയോധികയ്ക്ക് നൽകിയത് വ്യാജ നോട്ട്

കാറിലെത്തി നൂറ് ലോട്ടറി ടിക്കറ്റ് വാങ്ങിയ യുവാവ് വയോധികയ്ക്ക് നൽകിയത് വ്യാജ നോട്ട്

കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന മുഴുവൻ ലോട്ടറി ടിക്കറ്റുകളും വാങ്ങുകയായിരുന്നു.

  • Share this:

    കോട്ടയം: തൊണ്ണൂറ്റി മൂന്ന് വയസുള്ള ലോട്ടറി വില്‍പ്പനക്കാരിയില്‍ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങി വ്യാജ നോട്ട് നല്‍കി പറ്റിച്ചെന്ന് പരാതി. കോട്ടയം മുണ്ടക്കയം സ്വദേശിനിയായ ദേവയാനിയാണ് പരാതിക്കാരി. 4000 രൂപയുടെ ലോട്ടറി നഷ്ടമായതോടെ ജീവിത മാര്‍ഗം നിലച്ചു അവസ്ഥയിലാണ് ദേവയാനി. ഈ മാസം ആറാം തീയതിയാണ് സംഭവം.

    ലോട്ടറി വിറ്റാണ് വര്‍ഷങ്ങളായി ദേവയാനി ഉപജീവനം നടത്തുന്നത്. കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന മുഴുവൻ ലോട്ടറി ടിക്കറ്റുകളും വാങ്ങുകയായിരുന്നു. മുഴുവന്‍ ലോട്ടറിയും വിറ്റതിന്‍റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് താൻ കബിളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നത്. യുവാവ് കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്‍റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസായിരുന്നു അത്.

    Also read-ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാമെന്ന് 16കാരിക്ക് വാഗ്ദാനം നല്‍കി കവർന്നത് 55,000 രൂപ

    തന്‍റെ കൊച്ചുമകന്‍റെ പ്രായമുളള ഒരു കുട്ടിയാണ് പറ്റിച്ചതെന്ന് മാത്രം ദേവയാനിയമ്മയ്ക്കറിയാം. ഭര്‍ത്താവും മക്കളും മരിച്ചു പോയ ഈ പാവം അമ്മൂമ്മയുടെ ആകെയുണ്ടായിരുന്നൊരു ഉപജീവന മാര്‍ഗമാണ് യുവാവ് ഇല്ലാതാക്കിയത്.

    Published by:Sarika KP
    First published: