News18 MalayalamNews18 Malayalam
|
news18-malayalam
Updated: August 24, 2020, 1:26 PM IST
Koodathayi case
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി ജോളി വിടുതൽ ഹർജി നൽകി. കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ്, സിലി വധക്കേസുകളിൽ പ്രാരംഭ വാദം കേൾക്കുന്നതിൻ്റെ മുന്നോടിയായിട്ടാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് ഇന്നു പരിഗണിച്ചത്.
റോയ് തോമസ് വധ കേസിൽ ജോളിക്ക് പുറമെ എം.എസ്.മാത്യു, പ്രജികുമാർ,മനോജ് കുമാർ, നോട്ടറി സി.വിജയകുമാർ എന്നിവരാണ് പ്രതികൾ. സിലി വധത്തിൽ ജോളി, എം.എസ്.മാത്യു മാത്രമാണ് പ്രതികൾ.
കേസ് പരിഗണിക്കുമ്പോഴാണ് പ്രധാനപ്രതി ജോളി കോടതിക്ക് മുമ്പാകെ വിടുതൽ ഹർജി സമർപ്പിച്ചത്. സിലി കേസിൽ പ്രതി പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജോളി വിടുതൽ ഹർജി നൽകിയത്. കേസ് കെട്ടി ചമച്ചതാണെന്ന് ജോളിയുടെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചു.
കേസ് അടുത്തമാസം എട്ടാം തീയതി കോടതി പരിഗണിക്കും.
You may also like:Gold price | സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 3440 രൂപ [NEWS]Lionel Messi| ആരാണ് മെസ്സിയെ ആഗ്രഹിക്കാത്തത്; മെസ്സിയെ പിഎസ്ജിയിലേക്ക് സ്വാഗതം ചെയ്ത് പരിശീലകൻ [NEWS] Adah Sharma Pics | നടി ആദ ശർമ്മ വനത്തിനു നടുവിലെ ബംഗ്ലാവിൽ ക്വറന്‍റീനിൽ; ഇൻസ്റ്റാഗ്രാമിൽ ചൂടൻ ചിത്രങ്ങൾ വൈറലാകുന്നു [NEWS]
പ്രാരംഭവാദത്തിൻ്റെ ഭാഗമായി ഇന്ന് കേസിലെ അഞ്ചാം പ്രതിയായ നോട്ടറി സി.വിജയകുമാറിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ ഹാജരായി. ജോളിയും, എം.എസ്.മാത്യുവും വീഡിയോ കോൺഫറൻസിലൂടെ ജില്ലാ ജയിലിൽ നിന്നും കോടതി നടപടികളിൽ പങ്കെടുത്തു. മൂന്നാം പ്രതി പ്രജികുമാർ ഇന്ന് കോടതിയിൽ ഹാജരായില്ല. നാലാം പ്രതി മനോജ് കുമാർ കോടതിയിൽ നേരിട്ടെത്തി.
Published by:
Anuraj GR
First published:
August 24, 2020, 1:26 PM IST