റോഡരികിലെ ചുവരുകളിലാണ് സമീപപ്രദേശത്തെ സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും ഫോണ്‍ നമ്പറും ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകള്‍ പതിച്ചത്.
പൊന്നാനി: സമൂഹമാധ്യമങ്ങള്‍ വഴിയും റോഡരികില്‍ പോസ്റ്റര്‍ (poster) പതിച്ചും സ്ത്രീയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പാലക്കാട് കുമരനെല്ലൂര്‍ അമേറ്റിക്കര സ്വദേശി തോട്ടുപുറത്ത് ടിഎസ് ശ്രീജിനെയാണ് (28) പൊന്നാനി പോലീസ് അറസ്റ്റ് (arrest) ചെയ്തത്. മാര്‍ച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം.
എടപ്പാള്‍ മുതല്‍ ആനക്കര വരെയുള്ള ഭാഗങ്ങളില്‍ റോഡരികിലെ ചുവരുകളിലാണ് സമീപപ്രദേശത്തെ സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും ഫോണ്‍ നമ്പറും ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകള്‍ പതിച്ചത്. തുടര്‍ന്ന് സ്ത്രീയും ബന്ധുക്കളും പോലീസില്‍ പരാതി നല്കി. പോലീസെത്തി പോസ്റ്ററുകള്‍ പറിച്ചുകളയുകയും സമീപത്തുള്ള യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു.
ഈ യുവാവില്‍നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നത്. ചുവപ്പ് നിറമുള്ള സ്കൂട്ടറിലെത്തിയ ഒരാള്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടെന്ന് പറഞ്ഞ യുവാവ് വാഹന നമ്പറിന്റെ സൂചനയും നല്കി. തുടര്‍ന്നാണ് അമേറ്റിക്കര സ്വദേശി ശ്രീജിനെ അറസ്റ്റ് ചെയ്തത്.
മധ്യവയസ്കയായ സ്ത്രീയുടെ വീടിന് സമീപത്ത് ഇയാള്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് തടസ്സം നിന്നതിനാലാണ് പോസ്റ്റര്‍ ഒട്ടിച്ച് അപമാനിച്ചതെന്നും ഇയാളുടെ മൊബൈലില്‍നിന്ന് തന്നെയാണ് പോസ്റ്റര്‍ തയാറാക്കിയതെന്നും പോലീസ് പറഞ്ഞു.
Man Sets Fire |മദ്യപിച്ചെത്തി സ്വന്തം വീടിന് തീയിട്ടു; ഭാര്യയും മൂന്ന് മക്കളും രക്ഷപ്പെട്ടു
കൊല്ലം: മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് സ്വന്തം വീടിന് തീയിട്ടു. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് സ്വന്തം വീടിന് തീവച്ചത്. ഭാര്യയും മൂന്ന് മക്കളും വീടിന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.
മദ്യപിച്ച് വീട്ടിലെത്തുന്ന മുരളി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ മുരളിക്കായി ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചു.
ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇന്നലെയും മദ്യപിച്ചായിരുന്നു തെങ്ങ് കയറ്റതൊഴിലാളിയായ മുരളി വീട്ടിലെത്തിയത്. അതിനുശേഷം ഭാര്യയുമായി വഴക്കിടുകയും വീടിന് തീവക്കുകയുമായിരുന്നു. ആസമയം തന്നെ ഭാര്യയും മക്കളും വീടിന് പുറത്തേക്കോടി രക്ഷപെടുകയായിരുന്നു.
ഓല മേഞ്ഞ വീടായിരുന്നു ഇത്. വീടിന് തീവക്കുന്ന സമയത്ത് പാചകവാതക സിലിണ്ടര്‍ ഉള്‍പ്പെടെയുള്ളവ അകത്തുണ്ടായിരുന്നു. ഇത് ശാസ്താംകോട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം നിര്‍വീര്യമാക്കിയതോടെ വലിയ അപകടമാണ് ഒഴിവായത്. കെഎസ്ഇബി സംഘം സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.