കൊല്ലം: പോലീസ് വാഹനം തല്ലി തകർക്കുകയും പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയും ചെയ്തയാളെ എട്ടു മാസത്തിനിടെ രണ്ടാം തവണയും കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂർ കാര്യറ ചരുവിള വീട്ടിൽ നിസാറുദീൻ (37 ) (കരുമാടി നിസാർ ) എന്നയാളെയാണ് കാപ്പ നിയമപ്രകാരം രണ്ടാം തവണ അറസ്റ്റ് ചെയ്തത്.
കാപ്പ നിയമ പ്രകാരമുള്ള ആറു മാസത്തെ ജയിൽ വാസത്തിന് ശേഷം ഇയാൾ ജയിലിൽ നിന്ന് രണ്ട് മാസം മുൻപാണ് മോചിതനായത്. അതിന് ശേഷം ഇയാൾ കാര്യറ സ്വദേശിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും അത് തടയാൻ ശ്രമിച്ച എസ് ഐ ഉൾപ്പെടെ ഉള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസ് വാഹനം തല്ലി തകർക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിൽ പോലീസ് കേസുകൾ എടുത്ത് ഇയാളെ റിമാൻഡ് ചെയ്തിരുന്നു.
ഇതോടെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എം.എൽ ഐ.പി. എസിന്റെ നിർദേശനുസരണം പുനലൂർ ഡി വൈ എസ് പി വിനോദിന്റെ നേതൃത്വത്തിൽ വീണ്ടും കാപ്പ പ്രകാരമുള്ള റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു. പുനലൂർ പോലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിസാറുദ്ദീനെതിരെ കാപ്പ പ്രകാരമുള്ള റിപ്പോർട്ട് തയാറാക്കിയത്.
Also Read- ആൺസുഹൃത്തിനൊപ്പം വന്ന 17കാരിയെ പൊലീസാണെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു
ഇതനുസരിച്ച് എസ് ഐ ഹരീഷ്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുരേഷ് കുമാർ, ഇന്റലിജൻസ് എ എസ് ഐ അമീൻ, എസ് സി പി ഒ മാരായ ഷിജുകുമാർ, രജ്ബീർ, മനോജ്, സി പി ഒ ഗിരീഷ് എന്നിവർ ചേർന്ന സംഘം ആണ് നിസാറുദ്ദീനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പൂജപ്പുര ജയിലിലേക്ക് മാറ്റി. ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതി ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.