ഇന്റർഫേസ് /വാർത്ത /Crime / സൈബർ പൊലീസിന് ബസിൽ സൗജന്യ യാത്ര; ഒടുവിൽ 'താടി' കുടുക്കി

സൈബർ പൊലീസിന് ബസിൽ സൗജന്യ യാത്ര; ഒടുവിൽ 'താടി' കുടുക്കി

ഇലക്ട്രിക്കൽ വിതരണ സ്ഥാപനത്തിൽ കളക്‌ഷൻ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നയാളാണ് സൈബർ പൊലീസ് എന്ന് പറഞ്ഞ് ബസിൽ നിത്യവും സൗജന്യ യാത്ര നടത്തിവന്നത്

ഇലക്ട്രിക്കൽ വിതരണ സ്ഥാപനത്തിൽ കളക്‌ഷൻ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നയാളാണ് സൈബർ പൊലീസ് എന്ന് പറഞ്ഞ് ബസിൽ നിത്യവും സൗജന്യ യാത്ര നടത്തിവന്നത്

ഇലക്ട്രിക്കൽ വിതരണ സ്ഥാപനത്തിൽ കളക്‌ഷൻ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നയാളാണ് സൈബർ പൊലീസ് എന്ന് പറഞ്ഞ് ബസിൽ നിത്യവും സൗജന്യ യാത്ര നടത്തിവന്നത്

  • Share this:

കണ്ണൂർ: സൈബർ പൊലീസുകാരനെന്ന വ്യാജേന ബസിൽ സൗജന്യയാത്ര ചെയ്തയാളെ പരിയാരം പൊലീസ് പിടികൂടി. തോട്ടട സ്വദേശി ഗിരീഷ് (60) ആണ് അറസ്റ്റിലായത്. എസ് ഐ പി സി സഞ്ജയ് കുമാറും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ നാളായി സ്വകാര്യ ബസിൽ സൈബർ ടെലി കമ്യൂണിക്കേഷൻ പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ സൗജന്യയാത്ര തുടരുകയായിരുന്നു.

Also Read- പഴയിടം ഇരട്ടക്കൊലപാതകം; പ്രതിക്ക് വധശിക്ഷ; കോടതിവിധി 10 വർഷത്തിന് ശേഷം

കഴിഞ്ഞദിവസം വിളയാങ്കോട് ബസ്‌സ്റ്റോപ്പിൽ വിദ്യാർത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രശ്നത്തിൽ പൊലീസ് ചമഞ്ഞ് ഇയാൾ ഇടപെട്ടു. വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ ഉണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായി സ്റ്റേഷനിൽ വിളിപ്പിച്ച കൂട്ടത്തിൽ ഗിരീഷിനെയും വിളിപ്പിച്ചിരുന്നു. ചോദ്യംചെയ്യലിലാണ് ഏറെ നാളുകളായി പൊലീസ് ചമഞ്ഞ് സ്വകാര്യ ബസുകളിൽ സൗജന്യയാത്ര നടത്തിയിരുന്ന ഇയാളുടെ കള്ളക്കളി പുറത്തായത്.

Also Read- മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ ലക്ഷങ്ങള്‍ തട്ടി; ത്രിപുര സ്വദേശികള്‍ പിടിയില്‍

താടിവെച്ചിരുന്നത് സംശയത്തിനിടയാക്കി. പരിയാരം പൊലീസിന്റെ അന്വേഷണത്തിൽ ഇലക്ട്രിക്കൽ വിതരണ സ്ഥാപനത്തിൽ കളക്‌ഷൻ ഏജന്റായി പ്രവർത്തിക്കുന്ന ആളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് പരിയാരം പൊലീസ് ബസ് കണ്ടക്ടർ ചിറ്റാരിക്കാൽ സ്വദേശി ജോയിയുടെ പരാതിയിൽ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

First published:

Tags: Arrest, Kannur, Kerala police