കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്ന്ന് കയറിപിടിച്ച (Harassments) ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍ (Arrest). നരിക്കുനിയില്‍ താമസിക്കുന്ന ഉത്തര്‍ പ്രദേശിലെ മുറാദാബാദ് ജില്ലയിലെ ഓബ്രി സ്വദേശി സല്മാന് (22) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ തച്ചംപൊയില്‍ ഈര്‍പ്പോണ റോഡില്‍ വെച്ച് കയറി പിടിക്കുകയായിരുന്നു. നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് കടന്നുപിടിച്ചുവെന്നാണ് കേസ്.
വിദ്യാര്‍ത്ഥിനികള്‍ ബഹളം വെച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പി സി മുക്കിന് സമീപം ഊടുവഴിയിലൂടെ രക്ഷപ്പെടുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി നേരത്തെ താമരശ്ശേരി ഭാഗത്ത് കോഴിക്കടകളില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് പോലീസിന് മൊഴി നല്കി. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. കെ എല്‍ 57 സി 5607 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ തിങ്കളാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.
ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടിൽനിന്ന് ഒന്നേകാൽ കോടി കാമുകിക്ക് നൽകി; 52കാരനും 30കാരിയായ കാമുകിയും അറസ്റ്റിൽ
ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടിൽനിന്ന് ഒന്നേകാൽ കോടിയോളം രൂപ കാമുകിക്ക് ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ 52കാരനും 30കാരിയായ കാമുകിയും അറസ്റ്റിലായി. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കാനാട്ട് ഹൌസിൽ സിജു കെ ജോസ്(52) ഇയാളുടെ കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനത്തിൽ പ്രിയങ്ക((30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പൊലീസാണ് ഇവരെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
Also See-
Marriage | താലികെട്ടിന് മുമ്പ് വധു മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടി; ഗ്രീൻറൂമിൽ കയറി ഒളിച്ചിരുന്നു; വിവാഹം മുടങ്ങി
അമേരിക്കയിൽ നഴ്സായി ജോലി ചെയ്തുവരികയാണ് സിജുവിന്റെ ഭാര്യയും തൃശൂർ സ്വദേശിയുമായ യുവതി. ഭാര്യയുടെയും സിജുവിന്റെ പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൌണ്ടുകളിൽനിന്നാണ് 1.24 കോടി രൂപ വില വരുന്ന 137938 ഡോളർ സിജു, കാമുകിയായ പ്രിയങ്കയുടെ കായംകുളം എച്ച്ഡിഎഫ്സി ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റിയത്. സംഭവം മനസിലാക്കിയ സിജുവിന്റെ ഭാര്യ കായംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് കേസെടുത്തതോടെ സിജുവും പ്രിയങ്കയും ഒളിവിൽ പോയി. ഇവർ ഡൽഹിയിൽനിന്ന് നേപ്പാളിലേക്ക് കടന്നു. എന്നാൽ നേപ്പാളിൽനിന്ന് തിരിച്ച് ഡൽഹിയിൽ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഡല്‍ഹി എയര്‍ പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെച്ചു കായംകുളം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്ദേവ് ഐ .പി . എസിന്റെ നേതൃത്വത്തില്‍ കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബി, സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. നിയാസ്, പൊലീസുകാരായ ബിനു മോന് , അരുണ്‍ , അതുല്യ മോള് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.