HOME /NEWS /Crime / ജയില്‍ ചാടിയ കൊലക്കേസ് പ്രതി ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തി; മറഞ്ഞിരുന്നു പിടികൂടി പോലീസ്

ജയില്‍ ചാടിയ കൊലക്കേസ് പ്രതി ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തി; മറഞ്ഞിരുന്നു പിടികൂടി പോലീസ്

കയ്യിൽ പണമില്ലാത്ത ബിനുമോൻ ആഹാരം കഴിക്കാൻ മറ്റു മാർഗമില്ലാതെ വീട്ടിലെത്തുമെന്നു പൊലീസിനും ജയിൽ ഉദ്യോഗസ്ഥർക്കും ഉറപ്പായിരുന്നു

കയ്യിൽ പണമില്ലാത്ത ബിനുമോൻ ആഹാരം കഴിക്കാൻ മറ്റു മാർഗമില്ലാതെ വീട്ടിലെത്തുമെന്നു പൊലീസിനും ജയിൽ ഉദ്യോഗസ്ഥർക്കും ഉറപ്പായിരുന്നു

കയ്യിൽ പണമില്ലാത്ത ബിനുമോൻ ആഹാരം കഴിക്കാൻ മറ്റു മാർഗമില്ലാതെ വീട്ടിലെത്തുമെന്നു പൊലീസിനും ജയിൽ ഉദ്യോഗസ്ഥർക്കും ഉറപ്പായിരുന്നു

  • Share this:

    കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ വീടിന് സമീപത്തുനിന്ന് പിടികൂടി. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ യുവാവിനെ കൊന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട കേസിലെ അഞ്ചാം പ്രതി ഓട്ടോ ഡ്രൈവർ മീനടം സ്വദേശി ബിനുമോനെ(38)യാണു ഇന്നലെ രാത്രി 8.45 ഓടെ പിടികൂടിയത്.

    കീഴുക്കുന്ന് ഉറുമ്പേത്ത് വീട്ടിൽ ഷാൻ ബാബു(19)വിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിനുമോന്‍ ഇന്നലെ പുലർച്ചെയാണ് ജില്ലാ ജയിലിന്റെ മതിൽ ചാടി കടന്നുകളഞ്ഞത്. റിമാൻഡ് പ്രതിയായ ഇയാൾ ജില്ലാ ജയിലിന്റെ മുന്നിലെ 10 അടി ഉയരമുള്ള മതിൽ ചാടിക്കടന്നാണ് പോയത്.

    ജയിൽഭിത്തിയോടു ചേർന്നു ചാരിവച്ച പലകയിലൂടെ വയറിങ് പൈപ്പിൽ പിടിച്ചുകയറി മതിലിനു മുകളിലെത്തി പുറത്തേക്കു ചാടി കടന്നുകളയുകയായിരുന്നു.

    വീടിനോടു ചേർന്ന പാടത്തു രാത്രി എത്തിയ ഇയാൾ അടുക്കള വഴി അകത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ ജയിൽ വാർഡർമാരുടെയും നാട്ടുകാരുടെയും സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.

    ജയിലിൽ റിമാൻഡ് പ്രതികൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണു ഭക്ഷണം തയാറാക്കുന്നത്. ഭക്ഷണം തയാറാക്കുന്നതിനു വേണ്ടി ബിനുമോൻ ഉൾപ്പെടെയുള്ളവരെ ഇന്നലെ പുലർച്ചെ അഞ്ചിനു സെല്ലിൽ നിന്നു പുറത്തിറക്കിയിരുന്നു. ജയിൽ വളപ്പിലെ പൈപ്പിന്റെ ചുവട്ടിൽ പ്രതി പല്ലു തേച്ചുകൊണ്ടു നിൽക്കുന്നതു കണ്ടവരുണ്ട്. . സെല്ലിൽ നിന്നു പുറത്തിറക്കി 20 മിനിറ്റിനുള്ളിൽ ഇയാളെ കാണാനില്ലെന്ന വിവരം അറിഞ്ഞുവെന്നാണ് വാര്‍ഡന്‍മാരുടെ മൊഴി.

    ജയിൽ ചാടിയ ബിനുമോൻ അടുത്തുള്ള ഈസ്റ്റ് പൊലീസ് സ്റ്റേഷനോടു ചേർന്നുള്ള ബസ് സ്റ്റോപ്പ് വരെ നടന്നുപോയതായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. തുടർന്ന്  മുട്ടമ്പലം ഭാഗത്തുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഇയാൾ കതകിൽ മുട്ടിവിളിച്ചെങ്കിലും സുഹൃത്ത് വാതില്‍ തുറന്നില്ല.

    കയ്യിൽ പണമില്ലാത്ത ബിനുമോൻ ആഹാരം കഴിക്കാൻ മറ്റു മാർഗമില്ലാതെ വീട്ടിലെത്തുമെന്നു പൊലീസിനും ജയിൽ ഉദ്യോഗസ്ഥർക്കും ഉറപ്പായിരുന്നു. അതിനാൽ തന്നെ വീടിന്റെ പരിസരത്ത് പലയിടങ്ങളിലായി പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. പൊലീസ് അന്വേഷിക്കുമെന്ന് ഉറപ്പുള്ളതിനാൽ ഇടറോഡുകൾ വഴിയായിരുന്നു പ്രതി യാത്ര ചെയ്തത്. ഇയാളുടെ ഭാര്യ അടുത്തിടെയാണു ജോലിക്കായി വിദേശത്തേക്കു പോയത്. ആഹാരം കഴിക്കാനായാണു പ്രതി വീട്ടിൽ എത്തിയത്. പാടത്തു നിന്നു വീട്ടുപറമ്പിലേക്കു കയറിയ ഇയാൾ അടുക്കളയിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ മറഞ്ഞിരുന്ന ജയിൽ വാർഡർമാരും പൊലീസും ചേർന്നു നാട്ടുകാരുടെ സഹായത്തോടെ ബിനുമോനെ പിടികൂടി.

    തുടര്‍ന്ന് നേരെ ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ച ശേഷം ഈസ്റ്റ് സ്റ്റേഷനിലേക്കു ചോദ്യം ചെയ്യാനായി കൊണ്ടുപോയി. സംഭവത്തില്‍ ഉത്തരമേഖല ജയില്‍ ഡിഐജി സാം തങ്കന്‍ അന്വേഷണം ആരംഭിച്ചു.

    First published:

    Tags: Murder case, Prisoner Escapes