കൊച്ചി: ജോലിക്കാരിയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന പരാതി വ്യാജമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരി തൊടുപുഴ കുമാരമംഗലം സ്വദേശി പത്മിനി(65)യെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേക്കരയില്‍ കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇത് വീട്ടുജോലിക്കാരി തന്നെ നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ഒന്നാം തീയതി വീട്ടുജോലി ചെയ്യുന്നതിനിടയില്‍ ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ചെടുക്കുകയും വായില്‍ തുണി തിരുകി കെട്ടിയിട്ട ശേഷം അലമാരി കുത്തിതുറന്ന് സ്വർണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്‌തെന്നാണ് പത്മിനി പരാതിയില്‍ പറഞ്ഞത്.
Also Read- തൃശൂരിലെ സദാചാര ഗുണ്ടാ ആക്രമണം: ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരിച്ചു; പ്രതികൾ ഒളിവിൽ
ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പി മുഹമ്മദ് റിയാസ്, എസ്എച്ച്ഒ കെ എന്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കെട്ടിയിട്ട് കവര്‍ച്ചയെന്നത് പത്മിനിയുടെ നാടകമായിരുന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
Also Read- കൂടത്തായി കേസ്: കോടതി വളപ്പില്‍ മാധ്യമങ്ങൾക്ക് വിലക്ക്; സ്വകാര്യതയെ ഹനിക്കുന്നുവെന്ന് പ്രതി ജോളി
പത്മിനി മോഷ്ടിച്ച 55 ഗ്രാം സ്വര്‍ണ്ണം വീടിന്റെ പല ഭാഗങ്ങളില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഒരു വര്‍ഷമായി പത്മിനി ഈ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. എസ് ഐമാരായ ആതിരാ പവിത്രൻ, വിഷ്ണു രാജ്, കെ കെരാജേഷ്, എ.എസ്.ഐമാരായ ജയകുമാർ, ജോജി, സിപിഒ ജിജോ കുര്യാക്കോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.