തിരുവനന്തപുരം: പുരുഷ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ഹോം നഴ്സിനെ നെയ്യാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ആനയറ കുടവൂർ നമ്പൻ വിളാകത്ത് വീട്ടിൽ പരേതനായ സുരന്റെയും ശാന്തകുമാരിയുടെയും മകൾ സുജ (38) യെയാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പിരായുംമൂട് ഭാഗത്തെ നെയ്യാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നെടുമങ്ങാട് കരകുളം കാവടി തലയ്ക്കൽ കാട്ടുവിള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരുന്ന വരദരാജനാണ് സുജയുടെ ഭർത്താവ്. പതിനാല് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് പതിനൊന്ന് വയസുള്ള കുട്ടിയുമുണ്ട്. വർഷങ്ങളായി സുജ ഹോംനോഴ്സ് ആയി പ്രവർത്തിച്ചു വരികയായിരുന്നു.
Also Read-
അച്ഛന്റെ മെയിൽ ഹാക്ക് ചെയ്ത് അഞ്ചാം ക്ലാസുകാരൻ; പ്രതിഫലമായി ആവശ്യപ്പെട്ടത് 10 കോടിരണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നിറങ്ങിയ സുജ നെയ്യാറ്റിൻകര ഓലത്താന്നിയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഉണ്ണികൃഷ്ണനെ തേടി എത്തി. പകൽ കടയിൽ കുറച്ച് നേരം ചെലവഴിശേഷം ഇരുവരും പിരായുംമൂട് സ്വദേശി വിജയനെ സമീപിച്ച് വിവാഹിതരാണെന്നും വാടകയ്ക്ക് വീട് വേണമെന്നും ആവശ്യപ്പെട്ടു. 2000 രൂപ മാസവാടകയ്ക്ക് ഇവർ വിജയന്റെ വീടെടുത്തു.
എന്നാൽ കഴിഞ്ഞ ദിവസം പിരായുംമൂട് കടവിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരിൽ നിന്നറിഞ്ഞ് വിജയൻ വാടക വീട്ടിലെത്തി. അവിടെ സുജയെ കാണാതിരുന്നതിനാൽ എവിടെപ്പോയെന്ന് വിജയൻ ഉണ്ണികൃഷ്ണനോട് ചോദിച്ചു. സുജയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ തന്റെ കൈയിൽ നിന്ന് 2000 രൂപയും വാങ്ങി അവൾ നാട്ടിലേക്ക് പോയെന്നായിരുന്നു മറുപടി.
Also Read-
'പാന്‍റിന്‍റെ സിപ് അഴിക്കുന്നതു ലൈംഗിക അതിക്രമമല്ല'; ബോംബെ ഹൈക്കോടതിഎന്നാൽ നെയ്യാറ്റിൻകര പൊലീസ് ഇവരെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഉണ്ണികൃഷ്ണനും സുജയും തമ്മിൽ വിവാഹിതരല്ലെന്ന് തിരിച്ചറിഞ്ഞു. വീട്ടുജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് പലപ്പോഴായി വീട്ടിൽ നിന്ന് ഇറങ്ങാറുള്ള സുജ പലപ്പോഴും ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. ഇത്തവണ വീട്ടിൽ നിന്ന് തിങ്കളാഴ്ച ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങിയ സുജ ബുധനാഴ്ച്ച രാത്രി മടങ്ങിവരുമെന്നായിരുന്നു പറഞ്ഞിരുന്നത്.
നെയ്യാറ്റിൻകര പിരായും മൂടിൽ ഉണ്ണികൃഷ്ണനുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു സുജ. ഇരുവരും ആറ്റിൽ കുളിക്കുന്നതിനിടയിൽ സുജ മുങ്ങിപ്പോവുകയും ഇത് കണ്ട് ഭയന്നുപോയ താൻ വാടക വീട്ടിലേക്ക് മടങ്ങുകയുമായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഉണ്ണികൃഷ്ണന്റെ മൊഴി പൂർണമായി വിശ്വസിക്കാൻ പൊലീസ് കൂട്ടാക്കിയിട്ടില്ല. കൂടെയുണ്ടായിരുന്ന സ്ത്രീ മുങ്ങി താഴുമ്പോൾ രക്ഷിക്കാൻ ശ്രമിക്കാതെ ഇവരുടെ വസ്ത്രങ്ങളുമായി രഹസ്യമായി വാടക വീട്ടിലേക്ക് മടങ്ങിയതിലാണ് പ്രധാനമായും സംശയം നിലനിൽക്കുന്നത്.
Also Read-
വിരലടയാളത്തിലൂടെ കുടുങ്ങുമെന്ന് ആശങ്ക; പദ്ധതിയിട്ടത് കൈവെട്ടാന്‍ ഒടുവില്‍ കൊലപാതകംവീട്ടുടമയോട് പറഞ്ഞ കാര്യത്തിലുള്ള പൊരുത്തകേടും ദുരൂഹത വർധിപ്പിക്കുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സുജ, ഉണ്ണികൃഷ്ണനെ തേടിയെത്തിയതും ഇരുവരും ഒരുമിച്ച് താമസിക്കാനിടയായതും മരണവുമെല്ലാം ദുരൂഹതകൾക്ക് ഇടയാക്കുന്നതാണെന്ന് സുജയുടെ ബന്ധുക്കൾ ആരോപിച്ചു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. നെയ്യാറ്റിൻകര ഡിവൈ എസ് പി അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.