കൊച്ചി:ന്യൂജന്‍ മയക്കുമരുന്ന് (drug) വില്‍പ്പന സംഘത്തിലെ നൈജീരിയക്കാരന് അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്പാശേരി പോലീസ് (Police) പിടികൂടിയത്. ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീം ബാംഗ്ലൂര്‍ മേദനഹള്ളിയിലെ
ഫ്ലാറ്റ് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എം.ഡി.എം.എ പോലുള്ള മയക്ക് മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.
കഴിഞ്ഞ നവംബറില്‍ 168 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ നെടുമ്പാശേരി കരിയാട് നിന്ന് പോലീസ് പിടികൂടിയിരുന്നു. ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന വഴിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇതിന്റെ അന്വേഷണമാണ് നൈജീരിയന്‍ പൗരനിലേക്ക് എത്തിയത്. നാലംഘ സംഘത്തിന് മയക്കുമരുന്ന് നല്‍കിയത് ഇയാളാണ്. 2016 ല്‍ ആണ് റെമിജുസ് മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയത്. വിസ പുതുക്കി നല്കാത്തതിനാല് അനധികൃതമായി ബാംഗ്ലൂരില്‍ തങ്ങുകയായിരുന്നു. ഇതിനിടയില്‍ സ്റ്റുഡന്റ് വിസയില്‍ ഭാര്യയും നാട്ടിലെത്തി.
മയക്കുമരുന്ന് ആവശ്യക്കാര്‍ ബാംഗ്ലൂരില്‍ ഇയാളെ തേടിയെത്തുകയാണ് പതിവ്. സ്ഥലം പലവട്ടം മാറ്റി പറഞ്ഞ് ഒടുവില്‍ കിലോമീറ്ററുകള്‍ അകലെയെത്തിച്ചാണ് വില്‍പ്പന. ഹെല്‍മറ്റ് വച്ച് ബൈക്കിലെത്തിയാണ് സാധനം കൈമാറുന്നത്. പണമിടപാട് നേരിട്ടാണ്. രണ്ടു പ്രാവശ്യം പിടികൂടാന്‍ പോലീസ് ബാംഗ്ലൂരിലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. 2017 ല്‍ മയക്കുമരുന്ന് കേസില്‍ ഇയാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
എസ്.എച്ച്.ഒ പി.എം ബൈജു , എസ്.ഐ അനീഷ് കെ.ദാസ്, എസ്.സി.പി. ഒമാരായ റോണി അഗസ്റ്റിന്, അജിത് കുമാര്‍, മിഥുന് എന്നിവരും ടീമിലുണ്ടായിരുന്നു. എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ആലുവ ഡി.വൈ.എസ്.പി പി.കെ ശിവന് കുട്ടി, സി.ഐ പി.എം ബൈജു , എസ്.ഐമാരായ ടി.എം,സൂഫി , അനീഷ്.കെ.ദാസ് എന്നിവരടങ്ങുന്ന ടീമിനാണ് അന്വേഷണ ചുമതല. ഇയാളുടെയും കൂട്ടരുമായും ഇടപാടുകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും, കൂടതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.
അതേ സമയം മൂവായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് അതിഥി തൊഴിലാളികള്‍ പോലീസിന്റെ പിടിയില്‍. (Arrest )ഒഡീഷ സ്വദേശികളായ ഹിരലാല്‍ ജന, ശക്തികപൂര് എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ബാങ്ക് ജംഗ്ഷന് സമീപമുള്ള കടയില്‍ നിന്നാണ് നിരോധിത പുകയില ഉല്പന്നങ്ങള് കണ്ടെത്തിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ കൂട്ടമായി പായ്ക്കറ്റുകള്‍ എത്തിച്ചിരുന്നത്.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ തന്നെയാണ് വില്‍പ്പന നടത്തിയിരുന്നത്. പായ്ക്കറ്റിന് അമ്പതു രൂപയ്ക്കുവരെയാണ് വില്പന. നേരത്തെയും വലിയതോതില്‍ ലഹരി വസ്തുക്കള്‍ ഇവര്‍ കൊണ്ടുവന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
Also Read-Firing | സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; രണ്ടു പേര് അറസ്റ്റില്‍
ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാര്‍, എസ് .ഐമാരായ അബ്ദുള്‍ റൗഫ്, ആനന്ദ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ കെ.ബി സജീവ്, എന്‍.എ മുഹമ്മദ് അമീര്‍ , മാഹിന്‍ ഷാ അബൂബക്കര്‍, എച്ച്.ഹാരിസ്, രജീഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പുകയില ഉല്പന്നങ്ങള് പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.