• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Case | അങ്കമാലിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Drug Case | അങ്കമാലിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കേസിലെ എട്ടാം പ്രതിയാണ് പിടിയിലായ ഫാറൂക്ക്.

  • Share this:
    അങ്കമാലി കറുകുറ്റിയിൽ 225 കിലോ കഞ്ചാവ്(Cannabis) പിടികൂടിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍(Arrest). പെരുമ്പാവൂർ കാത്തിരക്കാട്, ചെന്താര വീട്ടിൽ മുഹമ്മദ് ഫാറൂക്കിനെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

    കേസിലെ എട്ടാം പ്രതിയാണ് ഇപ്പോള്‍ പിടിയിലായ ഫാറൂക്ക്. കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരിക്കുന്നവരില്‍ ഒരാളാണ്. കൂടാതെ അടൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ ഇയാള്‍ക്ക് കഞ്ചാവിന്‍റെ വിതരണവുമുണ്ട്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ഏഴായി.

    കഴിഞ്ഞ നവംബർ 8 ന് ആണ് ആന്ധ്രയിലെ പഡേരുവിൽ നിന്നും രണ്ട് കാറുകളിൽ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവ് കറുകുറ്റിയിൽ വച്ച് ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്.

    Also Read-Drug Seized | അങ്കമാലിയിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഒരു വർഷത്തിനിടെ പിടികൂടിയത് 500 കിലോ കഞ്ചാവ്

    അനസ്, ഫൈസൽ, വർഷ എന്നിവർ ചേർന്നാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇവരെ കൂടാതെ മറ്റ് പ്രതികളായ മുനീർ (കാട്ടാളൻ മുനീർ), അബു താഹിർ (സവാള), ഷമീർ (കാട്ടാളൻ ഷമീർ) എന്നിവരെയും അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു.

    അങ്കമാലിയിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

    അങ്കമാലിയിൽ നിന്നും കഞ്ചാവും (Cannabis) ഹാഷിഷ് ഓയിലും (Hashish Oil) പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പറവൂർ കരുമാലൂർ മന്നം കൂവപ്പുറത്ത് വീട്ടിൽ അബ്ദുൾ ജബ്ബാറിനെയാണ് അങ്കമാലി  പറവൂർ  പോലീസ് സംയുക്തമായി  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കരയാംപറമ്പ് ഫെഡറൽ ഫ്ലാറ്റിൽ താമസിക്കുന്ന കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്‍റെ കാറിൽ നിന്നും പതിനൊന്ന് കിലോ കഞ്ചാവും,  ഒന്നരക്കിലോ ഹാഷിഷ് ഓയിലും പിടികൂടിയത്. സംഭവവുമായി സാഹിറിനെ അറസ്റ്റ് ചെയ്തിരുന്നു.

    Also Read-Murder | പാലക്കാട് കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു

    മയക്കുമരുന്ന് പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ  റൂറൽ ജില്ലയിൽ നടന്ന പ്രത്യേക പരിശോധനയിൽ പറവൂരിൽ നിന്നും മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭ്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റുളളവർ അറസ്റ്റിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ ജബ്ബാറിനെ റിമാൻഡ് ചെയ്തു. ഡി.വൈ.എസ്.പി എസ്.ബിനു. എസ്.എച്ച്.ഒമാരായ  സോണി മത്തായി, ഷോജോ വർഗ്ഗീസ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

    Also Read-Pocso | വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പീഡിപ്പിക്കാൻ ശ്രമം; കായികാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

    കാറിന്റെ പിന്‍സീറ്റില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. പറവൂരില്‍ പിടിയിലായവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കുന്നത് മുഹമ്മദ് സാഹിറാണ്. ഒറീസയില്‍ നിന്നാണ് സാഹിര്‍ കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി  മയക്കുമരുന്നിനെതിരെ പ്രത്യേക പരിശോധനകള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
    Published by:Jayesh Krishnan
    First published: