തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് (Rape) ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍. ചെന്ത്രാപ്പിന്നി ഈസ്റ്റ് മഠത്തിക്കുളം സ്വദേശി നിധീഷിനെയാണ് (23) കയ്പമംഗലം പോലീസ് (Police) സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി താമസിക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തിയാണ് നിധീഷ് പീഡിപ്പിച്ചത്.
പതിനാറു വയസുള്ള പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വീട്ടുകാര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.കയ്പമംഗലം എസ്എച്ച്ഒ സുബീഷ് മോനും സംഘവുമാണ് പ്രതിയുടെ അറസ്റ്റ് ചെയ്തത്.
അതേ സമയം കേച്ചേരിയിൽ തട്ടിപ്പ് കേസിലെ പ്രതിയായ യുവാവിനെ രണ്ടംഗ സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു. ഇന്നലെ അർധരാത്രിയോടെ പന്നിത്തടം റോഡിലെ ക്വാർട്ടേഴ്സിലാണ് സംഭവം. കേച്ചേരി കറുപ്പം വീട്ടിൽ ഫിറോസ് (45) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം മൂലമുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കേച്ചേരി പ്രധാന പാതയോട് ചേര്‍ന്നുളള വാടക വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഫിറോസിനെ വിളിച്ചുണർത്തി വീടിന്റെ മുൻവശത്തുവെച്ച് വയറിൽ കുത്തുകയായിരുന്നു. ഫിറോസിന്റെ കൂടെ താമസിച്ചിരുന്ന രണ്ടാം ഭാര്യയായ ഹസീനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൽസ്യം, ഇറച്ചി വിൽപ്പനക്കാരനായ ഫിറോസ് ഹസീനയോടപ്പ൦ കഴിഞ്ഞ അഞ്ച് വർഷമായി പന്നിത്തടം റോഡിലെ ക്വാർട്ടേഴ്സിലാണ് താമസം. വ്യാജ സ്വർണം വെച്ച് തട്ടിപ്പ് നടത്തിയ കേസിലായിരുന്നു ഫിറോസ് പ്രതിയായിരുന്നത്.
Also read-
Me Too | ലൈംഗിക പീഡന ആരോപണം; ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതിയില്ലെന്ന് യുവതി
വ്യാഴാഴ്ച ഫിറോസും സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ നിന്നുമുണ്ടായ വൈരാഗ്യം മൂലമാണ് ഫിറോസിനെ രണ്ടംഗ സംഘം കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
read also- Arrest | സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ; കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍
ഫിറോസിന്റെ കൊലയാളികൾ നാട്ടുകാരായ രണ്ടു യുവാക്കൾ തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെ പിടികൂടാൻ കുന്നംകുളം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ ടി എസ് സനോജ്, എസ് എച്ച് ഒ വി സി സൂരജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.