തൃശൂർ: പൊലീസ് പിടികൂടിയ കഞ്ചാവും ഹാഷിഷ് ഓയിലും എംഡിഎംഎയും ഉൾപ്പടെയുള്ള ലഹരി പദാർഥങ്ങൾ ഓട്ടുകമ്പനിയിലെ ചൂളയിൽ കത്തിച്ചു കളഞ്ഞു. തൃശൂർ സിറ്റി പൊലീസിന്റെ വിവിധ സ്റ്റേഷനുകളിൽ പിടികൂടിയ ലഹരി വസ്തുക്കളാണ് ഓട്ടുകമ്പനിയിൽ നശിപ്പിച്ചത്. നെന്മണിക്കര ചിറ്റിശേരിയിലെ കൈലാസ് ഓട്ടുകമ്പനിയിലെ ചൂളയിലാണ് ഇവ നശിപ്പിച്ചത്.
അസിസ്റ്റന്റ് കമ്മീഷണർ കെ എ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി വസ്തുക്കൾ കത്തിച്ച് നശിപ്പിച്ചത്. 62 കിലോ കഞ്ചാവ്, 1.86 കിലോ ഹാഷിഷ് ഓയിൽ, 13.18 ഗ്രാം എംഡിഎംഎ എന്നിവയാണ് ചൂളയിൽ കത്തിച്ചുകളഞ്ഞത്.
തൃശൂർ ഇസ്റ്റ്, കുന്നംകുളം, മണ്ണുത്തി, ചാവക്കാട്, റെയിൽവേ പൊലീസ് എന്നിവിടങ്ങളിൽനിന്നുള്ള കഞ്ചാവും ഹാഷിഷ് ഓയിലുമാണ് കത്തിക്കാൻ കൊണ്ടുവന്നത്. ഈ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 9 കേസുകളിലായി പിടികൂടിയ ലഹരി വസ്തുക്കളായിരുന്നു ഇവ. ഇത്രയും കേസുകളിലായി 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹാഷിഷ് ഓയിൽ ചാവക്കാട്ടുനിന്നും എംഡിഎംഎ കുന്നംകുളത്തുനിന്നാണ് പിടികൂടിയത്.
Arrest | വീട്ടില്‍ നിന്ന് കഞ്ചാവ് ചെടികള്‍ പിടികൂടി; മരുമകൻ അറസ്റ്റിൽ; BJP ജില്ലാ നേതാവ് സ്ഥാനം രാജിവെച്ചു
ബിജെപി നേതാവിൻ്റെ വീട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ പിടികൂടി. പട്ടിക മോർച്ച ജില്ലാ നേതാവ് സന്തോഷിൻ്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ പിടികൂടിയത്. സന്തോഷിൻ്റെ മകളുടെ ഭർത്താവ് രഞ്ജിത്തിനെ വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തു
ബിജെപി നേതാവ് സന്തോഷിൻ്റെ വീടിനു ടെറസ്സിൽ ഒറ്റ മുറി നിർമിച്ചാണ് മകളും മരുമകനും താമസിച്ചിരുന്നത്. ഈ മുറിയോട് ചേർന്ന് രണ്ട് ട്രേകളിലായി കഞ്ചാവ് ചെടികൾ വളർത്തുകയായിരുന്നു. 17 ചെടികൾ കണ്ടെത്തി. ഈ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടന്നിരുന്നതായും പോലീസ് വ്യക്തമാക്കി. സന്തോഷിൻ്റെ മരുമകൻ ഉണ്ണി എന്നു വിളിക്കുന്ന രഞ്ജിത്താണ് അറസ്റ്റിലായത്.
Also Read-Gold Smuggling | ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്; സിനിമാ നിര്‍മാതാവ് സിറാജുദ്ദിനെ റിമാന്‍ഡ് ചെയ്തു
തന്റെ വീടിന്റെ ടെറസില്‍ മകളുടെ ഭര്‍ത്താവ് കഞ്ചാവ് ചെടികള്‍ വളര്‍ത്തുകയും തുടര്‍ന്ന് പൊലീസ് പിടികൂടുകയും ചെയ്തതിന് പിന്നാലെ പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി വിളപ്പില്‍ സന്തോഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. 'വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന് നാടിനെ നിയന്ത്രിക്കാന്‍ യോഗ്യനല്ല' എന്ന കുറിപ്പിട്ടാണ് പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സന്തോഷ് അറിയിച്ചത്.
സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും മകളുടെ ഭര്‍ത്താവിനെയാണ് പിടികൂടിയതെന്നും സന്തോഷ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മരുമകന്റെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവും കഞ്ചാവ് ചെടി വളര്‍ത്തലും താന്‍തന്നെയാണ് ബന്ധപ്പെട്ടവരോട് പറഞ്ഞതെന്ന് സന്തോഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിനൊപ്പമായിരുന്നു രാജി പ്രഖ്യാപനവും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് മലയിന്‍കീഴ് ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു സന്തോഷ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.