തൃശൂര്‍: പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെ പൊലീസ്(Police) അറസ്റ്റ്(Arrest) ചെയ്തു. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീനാണ്(40) അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ ഭര്‍ത്താവും നവീനും ഒരുമിച്ചു മദ്യപിക്കാറുണ്ടായിരുന്നു. ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മാനസിക സംഘര്‍ഷത്തിലായ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് ഉത്തരവാദി നവീനാണെന്ന് ഡയറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.
എന്നാല്‍ പൊലീസില്‍ പരാതി നല്കി ഒരു വര്‍ഷത്തിന് ശേഷം നടപടി ഉണ്ടായില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. അതേസമയം നവീന്റെ ആദ്യഭാര്യ ജീവനൊടുക്കിയിരുന്നെന്നും രണ്ടാം ഭാര്യ വിവാഹമോചനം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി.
Also Read-ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ യുവതി ആത്മഹത്യ ചെയ്തു; ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്അശ്ലീലസംഭാഷണം എതിർത്തതിന് വീട്ടമ്മയെ വെട്ടിക്കൊന്ന കേസ്; അയൽവാസിക്ക് ജീവപര്യന്തം തടവ്അശ്ലീല സംഭാഷണം എതിർത്തതിന് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഏഴു വർഷത്തിനുശേഷമാണ് ശിക്ഷ വിധിച്ചത്. നീലംപേരൂര്‍ ഒന്നാം വാര്‍ഡ് കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ കൈനടി അടിച്ചിറയില്‍ പ്രദീപ് കുമാറിന് (46) ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആലപ്പുഴ ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി - 3 ജഡ്ജ് പി എന്‍ സീതയാണ് 302ാം വകുപ്പ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
ജീവപര്യന്തത്തിന് പുറമെ 447-ാം വകുപ്പ് പ്രകാരം പ്രതി ഒരു വര്‍ഷം കഠിന തടവ് കൂടി അനുഭവിക്കണം. കൂടാതെ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകന് ഓമനക്കുട്ടന്, രണ്ടാം സാക്ഷി ഇയാളുടെ ഭാര്യ അജിത, മൂന്നാം സാക്ഷി സരസമ്മയുടെ ഭര്തൃസഹോദരന് അനിയന് എന്നിവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തിരുന്നു.
2004 മെയ് 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രദീപ് കുമാര്‍ അശ്ലീല ചുവയോടെ സംസാരിക്കുന്നത് സരസമ്മ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രദീപ് കുമാര്‍ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി പരിക്കേല്പിക്കുകയായിരുന്നു. അപ്പോള്‍ വീട്ടിലുണ്ടായിരുന്ന മകന് എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മകനെ ഒന്നും ചെയ്യരുതെയെന്ന് പറഞ്ഞ് സരസമ്മ തടസം പിടിക്കുന്നതിനിടെയാണ് വീണ്ടും വെട്ടേറ്റത്.
വെട്ടേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് തന്നെ മരണം സംഭവിക്കുകയായിരുന്നു. കൈനടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും 4 തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി പി ഗീത ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.