കൊച്ചി: ലൈംഗിക അതിക്രമ (Sexual Harassment)പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ (Anez Anzare) അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഇയാളുടെ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തി. കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്.
അനീസ് അൻസാരി ഇപ്പോൾ ഒളിവിലാണ്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. സമൂഹമാധ്യമ ആരോപണങ്ങൾ ഉയർന്നതിനു തൊട്ടു പിന്നാലെ അനീസ് അൻസാരി ഒളിവിൽ പോയതായാണ് വിവരം. ഇയാൾ രാജ്യം വിട്ടെന്നും അഭ്യൂഹമുണ്ടെന്നും പൊലീസ് പറഞ്ഞു. ദുബായിലും ഇയാൾക്ക് മേക്കപ്പ് സ്റ്റുഡിയോ ഉണ്ട്.
രാജ്യത്തെ എയർപോർട്ടുകളിൽ ലുക്ക് ഔട്ട് സർക്കുലർ കൊടുക്കാൻ ഒരുങ്ങുകയാണു പൊലീസ്. അതേസമയം പരാതി നൽകുന്ന സ്ത്രീകൾ ആദ്യം സോഷ്യൽ മീഡിയയിൽ ഇത് പ്രസിദ്ധപ്പെടുത്തുന്നത് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുമെന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി.യൂ. കുര്യാക്കോസ് പറഞ്ഞു. പാലാരിവട്ടം പൊലീസ് മൂന്ന് കേസുകളാണ് അനീസ് അൻസാരിക്ക് എതിരെ രജിസ്റ്റർ ചെയ്തത്.
ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വരാനുള്ള സാധ്യത ഉണ്ടെന്ന് പോലീസ് പറയുന്നു . നിലവിൽ പരാതി നൽകിയ യുവതികൾ മറ്റു പലരും സമാനരീതിയിൽ ഇയാളെ കുറിച്ച് പരാതി പറഞ്ഞതായും വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പരാതി പറഞ്ഞ യുവതികൾ ആദ്യം പോലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ ഈ പരാതിയുടെ സ്വഭാവം മനസ്സിലാക്കി പോലീസ് നടപടികളിലേക്ക് കടക്കുകയായിരുന്നു. Also Read-കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി വിദേശ വനിതയും
ഇവരെ പിന്നീട് പൊലീസ് ബന്ധപ്പെടുകയും ഇ-മെയിൽ വഴി അവർ പരാതി അയക്കുകയും ആയിരുന്നു. സമാനമായ രീതിയിൽ പലരെയും അനീസ് അൻസാരി സമീപിച്ചിട്ടുണ്ട് എന്നാണ് വിവരം. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയി അറിയപ്പെടുന്ന ഇയാൾക്ക് കേരളത്തിലും ദുബായിലും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുണ്ട്. മേക്കപ്പ് സാധനങ്ങളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും ഓൺലൈൻ വിൽപ്പന ശൃംഖലയും ഇയാളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.