കാസർകോട്: വർഷങ്ങൾക്ക് മുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വടിവാൾ കൊണ്ട് വെട്ടിയതായി പരാതി. നീലേശ്വരം വീവേഴ്സ് കോളനിയിലെ മുരളിയെ (55) സുഹൃത്തായ ദിനേശൻ വെട്ടിയതായാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റ മുരളി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീട്ടിൽ ഉറക്കത്തിലായിരുന്ന മുരളിയെ വീട്ടിലെത്തി ഫോൺ ചെയ്ത് പുറത്തേക്ക് വരുത്തിയ ദിനേശൻ ഇരുകാലുകളിലും ഇരുകാലുകളിലും വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ദിനേശനോടൊപ്പം സുനി എന്നയാളും ഉണ്ടായിരുന്നുവെന്ന് മുരളി പറഞ്ഞു. 15 വർഷം മുമ്പ് നീയെന്റെ മുഖത്തടിച്ചത് ഓർമയുണ്ടോടാ എന്ന് ദിനേശൻ ചോദിച്ചപ്പോൾ, തനിക്ക് ഓർമയില്ലെന്ന് പറഞ്ഞു. അപ്പോൾ സുനി വടിവാൾ നൽകി വെട്ടാൻ പറഞ്ഞതിനെ തുടർന്ന് ദിനേശൻ കാലുകളിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് മുരളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മദ്യപിക്കുന്നതിനിടെ പഴയ സംഭവം ഓർത്തെടുത്ത ദിനേശനും സുനിയും മുരളിയുടെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുരളിയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആക്രമണത്തിൽ കാലിന്റെ പേശികൾക്ക് സാരമായി പരിക്കേറ്റിരുന്നതിനാൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
Also read-
പാലക്കാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ സഹോദരനായ പൊലീസുകാരൻ അറസ്റ്റിൽ
ഭാര്യാമാതാവിന്റെ കാല് തല്ലിയൊടിച്ചശേഷം മുങ്ങി; ആറുവർഷത്തിനുശേഷം യൂട്യൂബർ പിടിയിൽ
തൊടുപുഴ: ഭാര്യാമാതാവിനെ വീടുകയറി മര്‍ദിച്ചശേഷം കാല് തല്ലിയൊടിച്ച് മുങ്ങിനടന്ന പ്രതിയെ ആറുവർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തല ഇരുട്ടുതോട് മൂഴിമലയില്‍ അജേഷ് ജേക്കബ് (38) ആണ് പിടിയിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസുകളില്‍ പ്രതിയായ ശേഷം മുങ്ങിനടക്കുന്നവരുടെ കൂട്ടത്തില്‍നിന്നാണ് അജേഷിന്റെ പേര് പൊലീസിന്റെ ശ്രദ്ധയില്‍വരുന്നത്.
തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ യൂട്യൂബറായ പ്രതിയെ തന്ത്രപരമായി പോലീസ് പിടികൂടുകയായിരുന്നു. ആറുവര്‍ഷം മുന്‍പാണ് അജേഷ് ഭാര്യാമാതാവിനെ ആക്രമിച്ചത്. സംഭവം കേസായെങ്കിലും അജേഷ് ഒളിവില്‍പോയി. എന്നാല്‍ അടുത്തിടെ മീന്‍പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ തുടര്‍ച്ചയായി വീഡിയോകള്‍ ചെയ്തിരുന്നു. ഇതിനായി അജേഷ് തൊടുപുഴ എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.
Also Read-
'മരണത്തിന് കാരണക്കാർ ഇവർ'; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടശേഷം അച്ഛനും മകനും ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി മരിച്ചു
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീഡിയോയില്‍ പറയുന്ന സ്ഥലങ്ങള്‍ എറണാകുളം മുനമ്പം, ഗോശ്രീ പാലങ്ങള്‍, ബോള്‍ഗാട്ടി എന്നിവിടങ്ങളാണെന്ന് വ്യക്തമായി. ആളൊഴിഞ്ഞ ഭാഗത്തുനിന്നാണ് ചിത്രീകരണമെന്നും പൊലീസ് മനസ്സിലാക്കി. ചിത്രീകരണ സ്ഥലങ്ങളില്‍ മാറ്റാളുകളുടെ സാന്നിധ്യം ഉണ്ടെങ്കില്‍ ഇയാള്‍ സ്ഥലത്തെത്തില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഡിയോ എടുക്കാന്‍ പ്രതിക്ക് സഹായം ചെയ്തിരുന്നയാളെ പൊലീസ് കണ്ടെത്തി. ഇയാളില്‍നിന്ന് പ്രതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി മീന്‍പിടിത്തം ഷൂട്ടുചെയ്യാന്‍ താത്പര്യമുള്ള സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് ചിത്രീകരണ സ്ഥലത്തെത്തിച്ചാണ് പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.