തിരുവനന്തപുരം: സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി സ്കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനായ (Secretariat Staff) ട്യൂഷന് അധ്യാപകന് പിടിയില്‍. ഇരുമ്പില്‍ തവരവിള സ്വദേശി റോബര്‍ട്ടിനെ(52)യാണ് നെയ്യാറ്റിന്‍കര പൊലീസ് (Neyyattinkara) അറസ്റ്റ് ചെയ്തത്.
സെക്രട്ടേറിയറ്റ് ജീവനക്കാരനായ റോബര്‍ട്ട് ഇരുമ്പിലിന് സമീപം സ്പെഷ്യല്‍ ട്യൂഷന് സെന്റര്‍ നടത്തുന്നുണ്ട്. ഇവിടെ പഠിക്കാന്‍ എത്തുന്ന ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയെ ആണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നെയ്യാറ്റിന്‍കര നഗരത്തിലെ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച രാവിലെ വിളിച്ചുവരുത്തുകയായിരുന്നു. പീഡനശ്രമം പെണ്‍കുട്ടി വീട്ടുകാരോടു പറഞ്ഞു. ഇവര്‍ നെയ്യാറ്റിന്‍കര പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കുണ്ടറ രാധിക കൊലപാതകം: പിന്നിൽ 20 വയസ് പ്രായം കുറഞ്ഞയാളെ വിവാഹം ചെയ്തതിൽ കുടുംബത്തിനുണ്ടായ അതൃപ്തിയെന്ന് സൂചന
കൊല്ലം (Kollam) കുണ്ടറയിലെ (Kundara) സ്ത്രീയുടെ കൊലപാതകത്തിന് പിന്നിൽ 20 വയസ് പ്രായം കുറഞ്ഞയാളെ വിവാഹം ചെയ്തതിൽ കുടുംബത്തിനുണ്ടായ അതൃപ്തി എന്ന് സൂചന. ആദ്യ ഭര്‍ത്താവുമായി വിവാഹ മോചനം നേടി അമ്മയോടും സഹോദരിയോടുമൊപ്പം താമസിച്ചുവന്ന 52 കാരിയായ രാധിക എന്ന സ്ത്രീയെ കഴിഞ്ഞ ദിവസമാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവം ഇങ്ങനെ. വിവാഹമോചനത്തിന് ശേഷം സഹോദരിയോടും അമ്മയോടുമൊപ്പം കഴിഞ്ഞുവരികയായിരുന്നു രാധിക. ഇവര്‍ക്ക് മക്കളില്ല. ഷീബാഭവനം എന്ന വീട് രാധികയുടെ പേരില്‍ എഴുതിനല്‍കിയിരുന്നു. രാധിക മുളവന സ്വദേശിയായ 32 കാരനായ പ്രവീണുമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധം കുടുംബത്തിന് ഉള്‍ക്കൊള്ളാനായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച വീടിനുസമീപം പ്രവീണ്‍ രാധികയുമായി സംസാരിച്ചുനില്ക്കുന്നത് രാധികയുടെ സഹോദരി കണ്ടു.
പിന്നാലെ ഇവരുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഞായറാഴ്ച രാധികയും പ്രവീണും സമീപത്തെ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായി. ഇതിനിടെ തന്നെ ആക്രമിച്ചതിന് രാധികയുടെ സഹോദരി കുണ്ടറ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച പോലീസ് പ്രവീണിനെ പിടികൂടി കേസെടുത്ത് റിമാന്‍ഡ് ചെയ്തു. രാധികയുടെ സഹോദരിയും പ്രവീണുമായുണ്ടായ വഴക്കിനുശേഷം സഹോദരിയും ഭര്‍ത്താവും തന്റെ വീട്ടില്‍നിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
കൊലപാതകം നടക്കുമ്പോള്‍ വീട്ടില്‍ രാധികയും സഹോദരീഭർത്താവ് ലാല്‍കുമാറും മാത്രമാണുണ്ടായിരുന്നത്. രാധികയുടെ സഹോദരിയും അമ്മയും വൈകിട്ട് പുറത്തുപോയിരുന്നു. അവര്‍ തിരിച്ചെത്തിയപ്പോഴാണ് രാധികയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്ന ലാല്‍കുമാറിനെ (48) കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Neyyattinkara