തിരുവനന്തപുരം: റോഡിൽ സൈക്കിൾ ചവിട്ടുകയായിരുന്നു പതിനാലുകാരിയെ കടന്ന് പിടിച്ച കേസിൽ
സുരക്ഷാ ജീവനക്കാരനായ പ്രതിക്ക് ആറ് വർഷം കഠിന തടവും 25,500 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആജ് സുദർശനാണ് ശിക്ഷ വിധിച്ചത്. മാറന്നല്ലൂർ ചെന്നിവിള വാർഡ് വിജി ഭവനിൽ രവീന്ദ്രൻ നായരെ (64) ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് കൊല്ലം കൂടുതൽ തടവ് അനുഭവിക്കണം.
2019 ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചരയോടെ വെള്ളയമ്പലം നളന്ദ ജംഗ്ഷനിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈക്കിൾ ചവുട്ടുകയായിരുന്ന പെൺക്കുട്ടിയെ പ്രതി തടഞ്ഞ് നിർത്തി സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. നളന്ദ ജംഗ്ഷനിലുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. സംഭവ സമയത്ത് റോഡിൽ തിരക്കില്ലാത്ത തക്കം നോക്കിയാണ് പ്രതി പീഡിപ്പിച്ചത്.
പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല.
Also Read- കരിപ്പൂരിൽ വൻ സ്വർണവേട്ട; പൊലീസും കസ്റ്റംസും പിടികൂടിയത് 5 കിലോയിൽ അധികം സ്വർണം
പഠിത്തത്തിലും കായിക രംഗത്തും മിടുക്കിയായിരുന്ന കുട്ടി സംഭവത്തിന് ശേഷം അസ്വസ്ഥയായിരുന്നു.
ഇത് വീട്ടുകാരും സ്കൂൾ അധ്യാപകരും ശ്രദ്ധിച്ചിരുന്നു. എന്നാൽ കാരണം ചോദിച്ചെങ്കിലും പ്രതിയെ ഭയന്ന് കുട്ടി പുറത്ത് പറഞ്ഞില്ല. സംഭവം പുറത്ത് പറഞ്ഞില്ല എന്നറിഞ്ഞ പ്രതി
കുട്ടിയെ വീണ്ടും കാണുമ്പോൾ അശ്ലീല ചേഷ്ടകൾ കാണിക്കുമായിരുന്നു. ഇതിൽ മനം നൊന്ത് ഒരു ദിവസം
സ്കൂളിൽ ഇരുന്ന് കുട്ടി കരയുന്നത് അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
Also Read- കോഴിക്കോട് ലോറിയിൽ നിന്ന് സ്വയം ലോഡ് ഇറക്കിയ പഴക്കട ഉടമയെ ചുമട്ടുതൊഴിലാളികൾ ക്രൂരമായി മർദിച്ചു
അധ്യാപിക ചോദിച്ചപ്പോൾ കുട്ടി സംഭവത്തെ കുറിച്ച് പറഞ്ഞു. തുടർന്നാണ് പൊലീസിൽ പരാതി നൽക്കിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. എം മുബീന എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു .20 രേഖകൾ ഹാജരാക്കി. പിഴ തുക ഇരയായ പെൺക്കുട്ടിക്ക് നൽകാൻ ഉത്തരവിൽ പറയുന്നുണ്ട്. മ്യൂസിയം സബ് ഇൻസ്പെക്ടർമാരായ ബി എം ഷാഫി, ശ്യാംരാജ് ജെ നായർ എന്നിവരാണ് കേസ് അന്വേഷിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.