പാലക്കാട്: മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് സ്വർണം തട്ടിയെടുത്ത കേസില്‍ ആറു പേർ കൂടി അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ അജിത്, രാഹുൽ, ഡിക്സൺ, രഞ്ജിത്, വിശാഖ്, മുരളിദാസ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ അജിത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്.
കുന്നത്തൂർമേട് ബ്രാഞ്ച് സെക്രട്ടറിയാണ് അറസ്റ്റിലായ അജിത്. കേസിനെ തുടർന്ന് അജിതിനെ സിപിഎം പുറത്താക്കി. ഇന്നലെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ചിറ്റൂര്‍ വിളയോടി അത്തിമണി ശ്രീജിത്ത് എന്ന വെള്ള, പാലക്കാട് പട്ടാണിതെരുവ് നൂറണി ബവീര്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇരുവരും സിപിഎം പ്രവർത്തകരാണ്.
Also Read-ബസ് തടഞ്ഞ് സ്വർണം തട്ടിയെടുത്തു; രണ്ട് സിപിഎം പ്രവർത്തകർ പാലക്കാട് അറസ്റ്റിൽ
ശ്രീജിത്ത് അത്തിമണി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ബവീര്‍ മുന്‍ എംഎല്‍എ പി ഉണ്ണിയുടെ ഡ്രൈവറുമായിരുന്നു.ഈ മാസം 26നാണ് കേസിനാപ്ദമായ സംഭവം. തൃശൂരിലെ സ്വർണ വ്യാപാരി തമിഴ്‌നാട് മധുരയില്‍ സ്വര്‍ണാഭരണങ്ങൾ ഓർഡർ കിട്ടുന്നതിനായി കാണിച്ച് മടങ്ങി വരുമ്പോഴാണ് കവർച്ച നടന്നത്.
Also Read-ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ആംബുലൻസിൽ കടത്തിയത് 212 കുപ്പി മദ്യം
മീനാക്ഷിപുരം സൂര്യപാറയില്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് സ്വർണ വ്യാപാരിയെ ഇറക്കി പ്രതികളുടെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി ആളൊഴിഞ്ഞസ്ഥലത്ത് വെച്ച് കൈവശം ഉണ്ടായിരുന്ന 600 ഗ്രാം സ്വർണാഭരണവും 23,000 രൂപയും തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.